യു.എ.ഇ: യു.എ.ഇയെ സാമ്പത്തിക ഭദ്രതയുള്ള രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് എഫ്എടിഎഫ്. വെള്ളിയാഴ്ചയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് യു.എ.ഇയെ തങ്ങളുടെ ഗ്രേലിസ്റ്റിൽനിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്.
യു.എ.ഇയുടെ സമ്പദ്മേഖലക്ക് ഇത് നേട്ടമാകുമെന്നാണ് വിലയിരുത്തുന്നത്.
പൊതുവെ അനധികൃത പണമൊഴുക്കിന് സാധ്യതയുള്ള രാജ്യങ്ങളെയാണ് എഫ്.എ.ടി.എഫ് ‘ഗ്രേ’ ലിസ്റ്റിൽ ഉൾപ്പെടുത്താറ്.
കള്ളപ്പണം, തീവ്രവാദ ധനസഹായം എന്നിവ തടയാൻ യു.എ.ഇ സ്വീകരിച്ച കടുത്ത നടപടികൾ കണക്കിലെടുത്താണ് ഗ്രേ പട്ടികയിൽ നിന്ന് എഫ്എടിഎഫ് എമിറേറ്റിനെ ഒഴിവാക്കിയത്.
പട്ടികയിൽ നിന്ന് പുറത്തുകടന്നത് ആഗോളതലത്തിൽ യു.എ.ഇയുടെ സാമ്പത്തികരംഗത്തിന് കരുത്താകുമെന്നാണ് പൊതുവെ കണക്കുകൂട്ടുന്നത്.
സാമ്പത്തിക രംഗത്ത് അപകടസാധ്യതയുള്ള രണ്ട് ഡസനോളം രാജ്യങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്.
അതിസമ്പന്നരും ശതകോടിശ്വരായ നിക്ഷേപകരും ബാങ്കർമാരും സജീവമായ യു.എ.ഇയെ 2022ലാണ് എഫ്.എ.ടി.എഫ് യു.എ.ഇയെ സൂക്ഷമവിശകലത്തിന് വിധേയമാക്കിയത്.
നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം പകരാനും കൂടുതൽ ബിസിനസ് ആകർഷിക്കാനും പുതിയ തീരുമാനം ഉപകരിക്കുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
+ There are no comments
Add yours