അബുദാബി: യു.എ.ഇ. യിലെ കുട്ടികളെ സംരക്ഷിക്കാനും ശിശുസംരക്ഷണത്തെക്കുറിച്ച് പൊതു അവബോധം വർധിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് യു.എ.ഇ. ആഭ്യന്തര മന്ത്രാലയവും അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയും തമ്മിൽ പുതിയകരാർ.
യു.എ.ഇ. ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.
ശിശുസംരക്ഷണത്തിലും പരിചരണത്തിലും അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയുടെ ഇടപെടലുകൾ ശൈഖ് സൈഫ് വിശകലനം ചെയ്തു. അതോറിറ്റിയുടെ പ്രധാനപ്പെട്ട പദ്ധതികൾ ഇരുവരും ചർച്ചചെയ്തു.
കുട്ടികൾക്കായുള്ള സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് പുതിയ സഹകരണം പ്രാധാന്യം നൽകും. കുട്ടികളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുകയെന്നത് സർക്കാരിന്റെ മുൻഗണനാ വിഷയമാണെന്നും ശൈഖ് സൈഫ് വ്യക്തമാക്കി.
+ There are no comments
Add yours