എൻക്ലേവിലെ സഹായ പ്രവർത്തകരെ സംരക്ഷിക്കുമെന്ന് ഇസ്രായേൽ ഉറപ്പുനൽകുന്നത് വരെ ഗാസയിലേക്കുള്ള സമുദ്ര സഹായ ഇടനാഴിയിലെ പങ്കാളിത്തം താൽക്കാലികമായി നിർത്തുകയാണെന്ന് യു.എ.ഇ അറിയിച്ചു.
വേൾഡ് സെൻട്രൽ കിച്ചണിലെ (ഡബ്ല്യുസികെ) ഏഴ് തൊഴിലാളികൾ തിങ്കളാഴ്ച ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. പട്ടിണിയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയ ഗാസയിലേക്ക് കടൽ മാർഗം ഭക്ഷണം എത്തിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് പ്രധാനമായും യു.എ.ഇ ആയിരുന്നു
കഴിഞ്ഞ ഏതാനും ആഴ്ചകളായി സൈപ്രസിൽ നിന്ന് ഒരു കപ്പൽ വഴി എൻക്ലേവിലേക്ക് ടൺ കണക്കിന് സാധനങ്ങൾ എത്തിച്ച മാനുഷിക ദൗത്യത്തിന് എമിറേറ്റ് നേതൃത്വം നൽകിയിരുന്നു.
തിങ്കളാഴ്ച, ഗാസ തീരത്തെ ലാൻഡിംഗ് ഏരിയയിൽ നിന്ന് മധ്യഭാഗത്തുള്ള ദിയർ അൽ-ബലാഹ് പട്ടണത്തിലെ ഒരു വെയർഹൗസിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനിടെ, ഷെഫ് ജോസ് ആൻഡ്രേസിൻ്റെ ഡബ്ല്യുസികെയിലെ ഏഴ് സ്റ്റാഫ് അംഗങ്ങൾ സഞ്ചരിച്ച ഒരു സഹായ വാഹനവ്യൂഹത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് വളണ്ടിയർമാർ കൊല്ലപ്പെട്ടത്.
തുടർന്ന് സന്നദ്ധ സേവനം നടത്തുന്ന വളണ്ടിയർമാരുടെ സുരക്ഷ സംബന്ധിച്ച് ഇസ്രയേലിൽ നിന്നുള്ള പൂർണ്ണമായ ഉറപ്പ് ലഭിക്കുന്നതുവരെ സമുദ്ര ഇടനാഴി വഴിയുള്ള മാനുഷിക ശ്രമങ്ങൾ യുഎഇ താൽക്കാലികമായി നിർത്തുകയാണെന്ന് യുഎഇ സർക്കാരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
+ There are no comments
Add yours