ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ രോഗികൾക്ക് നിർണായക വൈദ്യസഹായം നൽകുന്നതിനായി 100 കിടക്കകളുള്ള ഫ്ലോട്ടിംഗ് ആശുപത്രി യുഎഇയിൽ നിന്ന് പുറപ്പെട്ടു.
100 മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾ കപ്പലിൽ ഉണ്ട് – ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിൻ്റെ തീരത്ത് കപ്പൽ നങ്കൂരമിടും.
ആശുപത്രിയിൽ ഓപ്പറേഷൻ റൂമുകൾ, തീവ്രപരിചരണ സൗകര്യങ്ങൾ, ലബോറട്ടറി, ഫാർമസി, മെഡിക്കൽ വെയർഹൗസുകൾ എന്നിവയുണ്ട്.
ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട വിശാലമായ കപ്പലിൽ ഒരു ഒഴിപ്പിക്കൽ വിമാനവും ബോട്ടും രോഗികളെ കൊണ്ടുപോകുന്നതിന് സജ്ജീകരിച്ച ആംബുലൻസുകളും ഉണ്ട്. അബുദാബി ആരോഗ്യ വകുപ്പിൻ്റെയും അബുദാബി തുറമുഖ ഗ്രൂപ്പിൻ്റെയും പങ്കാളിത്തത്തോടെയാണ് ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ സ്ഥാപിച്ചത്.
ഹെൽത്ത് കെയർ ടീമിന് അനസ്തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, നഴ്സിംഗ്, എമർജൻസി കെയർ എന്നിവയുൾപ്പെടെ നിരവധി സ്പെഷ്യാലിറ്റികളുയെ സേവനവും ഏർപ്പെടുത്തിയട്ടുണ്ട്.
ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ഉത്തരവിട്ട ഗാലൻ്റ് നൈറ്റ് 3 എന്നറിയപ്പെടുന്ന യുഎഇയുടെ തുടർച്ചയായ മാനുഷിക കാമ്പെയ്‌നിൻ്റെ ഭാഗമാണ് ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ.
ഡിസംബറിൽ, യുഎഇ ഗാസ മുനമ്പിൽ ഒരു ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ചിരുന്നു.
+ There are no comments
Add yours