ജിദ്ദ: കോവിഡ് വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം. കോവിഡിനെതിരെ വികസിപ്പിച്ച പുതിയ വാക്സിനെടുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കോവിഡ് വൈറസിൽ നിന്ന് രക്ഷപ്പെടാനും അതിന്റെ വകഭേദങ്ങൾ പ്രതിരോധിക്കാനും വികസിപ്പിച്ച പുതിയ വാക്സിന് സാധിക്കുമെന്ന് സൗദി അറേബ്യയിലെ പബ്ലിക് ഹെൽത്ത് അതോറിറ്റി (public health authoritie) സ്ഥിരീകരിച്ചു.
18 വയസ്സിന് മുകളിലുള്ളവർക്ക് നിലവിൽ സൗദിയിൽ വാക്സിൻ ലഭ്യമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വാക്സിനെടുക്കാനായി ബുക്ക് ചെയ്യണം. അതേസമയം ഗർഭിണികൾ, 50 വയസിന് മുകളിൽ പ്രായമുള്ളവർ, രോഗികളുമായി നേരിട്ട് ഇടപെടുന്ന ആരോഗ്യ പ്രവർത്തകർ, അർബുദം ഉൾപ്പെടെ വിട്ടുമാറാത്ത രോഗമുള്ളവർ, അമിതവണ്ണം കാരണം അപകടസാധ്യത ഉള്ളവർ എന്നിവർക്കാണ് നിലവിൽ മുൻഗണന ലഭിക്കുക. കോവിഡിനെതിരെ നേരത്തെ എത്ര ഡോസ് വാക്സിൻ എടുത്താലും പുതിയ വാക്സിൻ എടുക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
+ There are no comments
Add yours