അബുദാബി: അബുദാബിയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത്. കൂടാതെ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 13ന് അബുദാബിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.
അഹ്ലൻ മോദി എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ 50,000ത്തിലേറെ പ്രവാസികൾ പങ്കെടുക്കുമെന്നാണ് സൂചന. ഈ പ്രദേശത്തെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമായ ബാപ്സ് മന്ദിർ ഉദ്ഘാടനം ചെയ്യണമെന്ന ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചതായി ബാപ്സ് സ്വാമിനാരായണൻ സൻസ്തയാണ് പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.
ഫെബ്രുവരി 14നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഭാരവാഹികൾ തീരുമാനിച്ചത്. താമരയുടെ രൂപത്തിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം നിർമാണത്തിനുള്ള ഭൂമി സർക്കാർ സൗജന്യമായാണ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
+ There are no comments
Add yours