കെയ്‌റോ: സൗദി അറേബ്യയിൽ പ്രവാസിയുടെ പാസ്‌പോർട്ട് തടഞ്ഞുവെക്കുന്ന സ്‌പോൺസർക്ക് 15 വർഷം വരെ തടവും കനത്ത പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്.
ആവശ്യപ്പെടുന്ന സമയത്ത് പ്രവാസിയ്ക് പാസ്സ്പോർട്ട് തിരികെ ലഭിച്ചില്ലെങ്കിൽ സ്പോൺസർമാർ നടത്തുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിതെന്നും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ പോലും അധികാരമുണ്ടെന്നും ഈ വാർത്തയെ ഉദ്ധരിച്ച് അഭിഭാഷകൻ സിയാദ് അൽ ഷാലൻ(Zyad Al Shaalan) പറയുന്നു.
സൗദി നിയമപ്രകാരം മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളുടെ വിഭാഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് 15 വർഷം വരെ തടവും പരമാവധി 1 മില്യൺ റിയാൽ പിഴയും അല്ലെങ്കിൽ രണ്ടിലൊന്ന് പിഴയും ലഭിക്കും.
ഏകദേശം 32.2 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ വലിയൊരു സമൂഹമാണ് താമസിക്കുന്നത്.
സൗദി അധികൃതർ അടുത്തിടെ പ്രവാസികൾക്കായി ഒരു കൂട്ടം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എക്സിറ്റ്/റീ-എൻട്രി വിസയിൽ പോകുന്ന വിദേശികൾക്ക് അവരുടെ സാധുവായ വിസയുടെ അവസാന ദിവസം വരെ സൗദി അറേബ്യയിലേക്ക് മടങ്ങാം.
എക്‌സിറ്റ്/റീ-എൻട്രി വിസ ഉടമകൾക്ക് സൗദി അറേബ്യക്ക് പുറത്തുള്ളപ്പോൾ അബ്‌ഷർ പ്ലാറ്റ്‌ഫോം വഴിയോ മുഖീം പോർട്ടൽ വഴിയോ അനുബന്ധ ഫീസ് അടച്ചതിന് ശേഷം ഇലക്ട്രോണിക് ആയി വിസ കാലാവധി നീട്ടാനും സാധിക്കും.
2020-ൽ സൗദി അറേബ്യ പ്രധാന തൊഴിൽ പരിഷ്കാരങ്ങൾ അവതരിപ്പിച്ചു, സ്പോൺസർഷിപ്പ് സംവിധാനം ഗണ്യമായി മെച്ചപ്പെടുത്തി. 2024 ആകുമ്പോഴേക്കും പ്രവാസികൾക്ക് സൗദി അറേബ്യയിൽ മാന്യവും നിയമാനുസൃതവുമായ തൊഴിലിടം ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
+ There are no comments
Add yours