ദുബായ്: ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കഴിഞ്ഞ വർഷം ആവശ്യമായ പെർമിറ്റ് ഇല്ലാതെ ജോലി ചെയ്തിരുന്ന ചില സ്കൂൾ ബസ് ഡ്രൈവർമാരെയും ട്രാൻസ്പോർട്ട് അറ്റൻഡൻ്റുമാരെയും അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു.
2023 ജൂലൈ മുതൽ ഡിസംബർ വരെ സ്കൂൾ ബസുകളിൽ മൊത്തം 6,323 പരിശോധനകൾ ആർടിഎ നടത്തിയതായി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സ്‌കൂൾ ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാർ എത്ര നിയമലംഘനങ്ങൾ നടത്തിയെന്ന് ട്രാൻസ്‌പോർട്ട് അതോറിറ്റി വെളിപ്പെടുത്തിയിട്ടില്ല
സാധാരണയായി ആർ.ടി.എ നിരീക്ഷിക്കുന്നത് ഈ നിയമലംഘനങ്ങളാണ്,
. പെർമിറ്റ് ഇല്ലാതെ സ്‌കൂൾ ബസ് സർവ്വീസ് നടത്തുന്നു
. സ്‌കൂൾ ബസുകൾ ഓടിക്കുന്നത് അനധികൃത ഡ്രൈവർമാർ
. സീറ്റുകൾ സംബന്ധിച്ച് ആർടിഎ അംഗീകരിച്ച സാങ്കേതിക സവിശേഷതകൾ പാലിക്കാതിരിക്കുക
. സ്കൂൾ ബസുകളുടെ ഇൻ്റീരിയർ, എക്സ്റ്റീരിയർ രൂപങ്ങളുടെ അംഗീകൃത സാങ്കേതിക സവിശേഷതകൾ പാലിക്കാത്തത്.
ബസിനുള്ളിൽ അഗ്നിശമന ഉപകരണം, ജിപിഎസ് ട്രാക്കിംഗ് സംവിധാനം, ക്യാമറകൾ എന്നിവ ഇല്ലാത്തതുൾപ്പെടെ മറ്റ് ബസ് സുരക്ഷാ നിയമങ്ങളുടെ ലംഘനവും ആർടിഎ കണ്ടെത്തി.
പെർമിറ്റ്
യുഎഇ ഡ്രൈവിംഗ് ലൈസൻസ് കൂടാതെ, ഒരു സ്കൂൾ ബസ് ഡ്രൈവർ, ഡ്രൈവിംഗ് ലൈസൻസിൻ്റെ അതേ വിഭാഗത്തിലുള്ള പെർമിറ്റും ആർടിഎയിൽ നിന്ന് നേടിയിരിക്കണം. പെർമിറ്റ് ലഭിക്കുന്നതിന്, ഡ്രൈവർ ആവശ്യമായ പരിശീലനം പൂർത്തിയാക്കുകയും, ആർടിഎയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സെറ്റ് ചെയ്ത ടെസ്റ്റിൽ വിജയിക്കുകയും വേണം.
ഡ്രൈവർക്ക് 25 വയസ്സിന് മുകളിൽ പ്രായം വേണം. നല്ല പെരുമാറ്റം ഉണ്ടായിരിക്കണം, ക്രിമിനൽ റെക്കോർഡ് ഉണ്ടായിരിക്കരുത്. എന്നീ കാര്യങ്ങളിൽ ഒരു വിട്ടു വീഴ്ചയും ഉണ്ടാവില്ലെന്നും ആർ.ടി.എ അറിയിച്ചു.
+ There are no comments
Add yours