യെമനിലെ ഹൂതി വിമതരിൽ നിന്ന് “പാസ്” നൽകുന്ന രാജ്യങ്ങൾ ചൈനയും റഷ്യയും മാത്രമല്ല, സൗദി അറേബ്യയും ചെങ്കടലിലൂടെ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നത് സാധാരണ ചെങ്കടൽ വഴി സർവ്വീസ് നടത്തുന്ന സമയങ്ങളിൽ ആണെന്ന് റിപ്പോർട്ട്.
ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകളെയാണ് ഹൂതികൾ ലക്ഷ്യമിടുന്നത്. യെമനിൽ നിന്ന് റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ ഇവർ ഈ കപ്പലുകൾക്ക് നേരെ നടത്തുന്നു. പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലെ എല്ലാ ഇസ്രയേലി ബന്ധമുള്ള കപ്പലുകളെയും അവർ ആക്രമിക്കാൻ തയ്യാറായി നിൽക്കുകയാണെന്നും, അരാംകോയുടെ റിഫൈനിംഗ്, ഓയിൽ ട്രേഡിംഗ്, മാർക്കറ്റിംഗ് വിഭാഗം മേധാവി മുഹമ്മദ് അൽ ഖഹ്താനി പറഞ്ഞു.
ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പിന് ചുറ്റുമുള്ള കൂടുതൽ ദൈർഘ്യമേറിയ യാത്ര തിരഞ്ഞെടുക്കുന്നതിന് പകരം, പ്രധാന ടാങ്കർ, കണ്ടെയ്‌നർ ഷിപ്പിംഗ് കമ്പനികൾ അവരുടെ ചെങ്കടൽ ഗതാഗതം നിർത്തിവെച്ചത് ഹൂതുകളെ ഭയന്നു കൊണ്ടായിരുന്നു. എന്നാൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ അഗ്നിക്കിരയായിക്കൊണ്ടിരിക്കുന്ന ഈ നിമിഷത്തിലും സുപ്രധാന ജലപാതയിലൂടെയുള്ള സൗദി ഗതാഗതം സജീവമാണ്.
ജനുവരി ആദ്യ പകുതിയിൽ, അരാംകോ ചെങ്കടൽ ടെർമിനലിൽ നിന്ന് വടക്കോട്ട് യൂറോപ്പിലേക്ക് ചരക്ക് കയറ്റി അയച്ചു, കഴിഞ്ഞ മാസം മുഴുവൻ, ബ്ലൂംബെർഗ് കംപൈൽ ചെയ്ത വെസൽ ട്രാക്കിംഗ് ഡാറ്റ പ്രകാരമുള്ള റിപ്പോർട്ടാണിത്. .
ഇസ്രായേൽ-സൗഹൃദ പാശ്ചാത്യ സഖ്യകക്ഷികൾക്ക് മുറിവേൽപ്പിക്കുന്ന സന്ദേശമെന്ന നിലയിലാണ് ഹൂതികൾ ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കുന്നത്. ഇറാൻ ബന്ധമുള്ള ഹൂതികൾ ഒരാഴ്ച മുമ്പ് ചൈനയുടെയും റഷ്യയുടെയും പതാകയുള്ളതോ ഉടമസ്ഥതയിലുള്ളതോ ആയ കപ്പലുകൾ ചെങ്കടലിൽ ആക്രമിക്കില്ലെന്ന് പ്രഖ്യാപിച്ചു.
ജനുവരി 19 ന് ഒരു മുതിർന്ന ഹൂതി ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ-ബുഖൈതി(Mohammad Al-Bukhaiti) റഷ്യൻ ഔട്ട്‌ലെറ്റ് ഇസ്വെസ്റ്റിയ(Izvestia)യ്ക്ക് നൽകിയ അഭിമുഖത്തിൽ യുഎസ് എതിരാളികളെ പേരെടുത്ത് പരാമർശിച്ചു. റഷ്യയും ചൈനയും ഉൾപ്പെടെയുള്ള മറ്റെല്ലാ രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം, ഈ മേഖലയിലെ അവരുടെ ഷിപ്പിംഗിന് ഹൂതികൾ ഭീഷണിയല്ല,
ചെങ്കടലിൽ പട്രോളിംഗ് നടത്തുന്ന യുഎസ്-യുകെ സഖ്യം ഈ ഘട്ടത്തിൽ ഹൂതി സ്ഥാനങ്ങൾക്കെതിരെ കുറഞ്ഞത് എട്ടോ ഒമ്പതോ പ്രധാന റൗണ്ടുകളെങ്കിലും വ്യോമാക്രമണം നടത്തിയിട്ടുണ്ട്. അതി കൂടുതൽ അപകടകരമാണന്നും സൗദി മുന്നറിയിപ്പ് നൽകുന്നു.
+ There are no comments
Add yours