ഒരു പാസ്‌പോർട്ട് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുകയോ ഇഖാമ (റെസിഡൻസി പെർമിറ്റ്) നഷ്ടപ്പെടുകയോ ചെയ്‌താൽ അബ്‌ഷർ, മുഖീം പോർട്ടലുകൾ വഴി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടിനെ (ജവാസാത്ത്) അറിയിക്കാം. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്‌ട്രോണിക് സേവന പ്ലാറ്റ്‌ഫോമുകളായ അബ്ഷറിലും മുഖീമിലും ജവാസത്ത് ബുധനാഴ്ച ആരംഭിച്ച എട്ട് പുതിയ ഇലക്ട്രോണിക് സേവനങ്ങളിൽ ഇവ ഉൾപ്പെടുന്നു.
റിയാദിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആസ്ഥാനത്ത് ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫിൻ്റെ രക്ഷാകർതൃത്വത്തിലാണ് ലോഞ്ചിംഗ് ചടങ്ങ് നടന്നത്. ഡയറക്ടർ ജനറൽ ഓഫ് പാസ്‌പോർട്ട് ലഫ്റ്റനൻ്റ് ജനറൽ സുലൈമാൻ അൽ-യഹ്‌യ, നാഷണൽ ഇൻഫർമേഷൻ സെൻ്റർ ഡയറക്ടർ ഡോ. ഇസാം അൽവാഗൈത്, ടെക്‌നോളജി അഫയേഴ്‌സ് ഡെപ്യൂട്ടി അസിസ്റ്റൻ്റ് മന്ത്രി എൻജിനീയർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജവാസാത്ത് അബ്‌ഷർ പ്ലാറ്റ്‌ഫോമിൽ നാല് സേവനങ്ങൾ ലഭ്യമാക്കി, പാസ്‌പോർട്ടിൻ്റെ നഷ്ടമോ മോഷണമോ റിപ്പോർട്ടുചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു. സന്ദർശകർക്ക് ഡിജിറ്റൽ പ്രമാണം, പ്രവാസിയെ കുറിച്ച് റിപ്പോർട്ട്, ഒപ്പം സന്ദർശകനെക്കുറിച്ചുള്ള റിപ്പോർട്ടും ഈ പ്ലാറ്റ് ഫോമിൽ രേഖപ്പെടുത്താം.
മുഖീം പോർട്ടലിൽ പുതുതായി ആരംഭിച്ച നാല് സേവനങ്ങളാണ്പരിഷ്കരിച്ചത്. റസിഡൻസി പെർമിറ്റ് (ഇഖാമ) നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നത്, വിസകൾ അന്വേഷിക്കുന്നതും പരിശോധിക്കുന്നതും, തൊഴിൽ ദാതാവിന് അറിയിപ്പ് നൽകാനുള്ള മുന്നറിയിപ്പ് എന്നിവയാണ് പരിഷ്കരിച്ചത്.
സമയം ലാഭിക്കൽ, നടപടിക്രമങ്ങൾ ചുരുക്കൽ, പാസ്‌പോർട്ട് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, നിലവാരം ഉയർത്താൻ സഹായിക്കുന്ന സ്മാർട്ട് സൊല്യൂഷനുകളും ഡിജിറ്റൽ പരിവർത്തനവും എന്നിവ ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് ഇടപാടുകളുടെ വികസന നടപടികളിലാണ് ഈ സേവനങ്ങൾ വരുന്നതെന്ന് ലഫ്റ്റനൻ്റ് ജനറൽ അൽ-യഹ്യ പറഞ്ഞു.
+ There are no comments
Add yours