സൗദി: സൗദി അറേബ്യയിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഏറ്റവും കുറവ് വായുമലിനീകരണം രേഖപ്പെടുത്തിയ വർഷമാണ് 2023 എന്ന് സാൻഡ് ആൻഡ് ഡസ്റ്റ് സ്റ്റോം വാണിംഗ് റീജിയണൽ സെന്റർ(Sand and Dust Storm Warning Regional Center) പ്രഖ്യാപിച്ചു.
2003 നും 2022 നും ഇടയിലുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ വായുമലിനീകരണം നന്നേ കുറവായിരുന്നു. പൊടിയും മണൽക്കാറ്റും ചെറുക്കുന്നതിനും അവയുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായാണ് ഇത് സാധ്യമായതെന്ന് എസ്.ഡി.എസ്.ഡബ്യു.ആർ.സി വ്യക്തമാക്കി.
2023-ൽ, റിയാദ് നഗരത്തിൽ 12 ഇടങ്ങളിൽ വായുമലിനീകരണം രേഖപ്പെടുത്തി മുൻവർഷത്തെക്കാൾ 71 ശതമാനം കുറവുണ്ടായപ്പോൾ, വടക്കൻ അതിർത്തി മേഖലയിലെ തുറൈഫ് ഗവർണറേറ്റിൽ ഇതേ കാലയളവിൽ 10 ഇടങ്ങളിൽ മാത്രം വായുമലിനീകരണം രേഖപ്പെടുത്തി, 78 ശതമാനം കുറഞ്ഞു. വടക്കൻ അൽ-ജൗഫ് മേഖലയിൽ 14 ദിവസങ്ങളിൽ വായുമലിനീകരണം രേഖപ്പെടുത്തി, 59 ശതമാനം കുറവുണ്ടായതായി കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയവും സൗദി ഗ്രീൻ ഇനിഷ്യേറ്റീവും അവരുടെ പ്രാദേശിക പരിപാടികളിലൂടെ നടത്തുന്ന ശ്രമങ്ങൾ വായു മലിനീകരണം കുറയുന്നതിന് കാരണമായി.
+ There are no comments
Add yours