സൗദി: ലോകത്ത് ഏറ്റവും കൂടുതൽ വധ ശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് സൗദിഅറേബ്യ. സൗദിയിൽ വീണ്ടും കൂട്ടവധശിക്ഷ നടപ്പാക്കി. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഏഴ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.
സൗദി പ്രത്യേക അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവെച്ച വധ ശിക്ഷയ്ക്ക് സൗദി റോയൽ കോടതി അനുമതി ഉത്തരവ് നൽകുകയായിരുന്നു. തുടർന്നാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സൗദി തലസ്ഥാനമായ റിയാദിൽവെച്ചായിരുന്നു വധ ശിക്ഷ.
ഭീകരവാദ സംഘടനകൾ രൂപീകരിക്കുക, അവർക്ക് ധനസഹായം നൽകുക, ആശയവിനിമയം നടത്തുക, ദേശീയ സുരക്ഷ അപകടത്തിലാക്കുക എന്നീ കുറ്റങ്ങൾക്കാണ് പ്രതികൾക്ക് വധശിക്ഷ നൽകിയത്.
വധ ശിക്ഷയ്ക്ക് വിധേയവരായവർ ഏതൊക്കെ രാജ്യക്കാരാണെന്നുള്ള വിവരങ്ങൾ ഇതുവരെ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. 2023-ൽ 170 പേരെ വധിച്ചതിന് ശേഷം ഈ വർഷം 29 പേരെ വധിച്ചുവെന്നാണ് റിപ്പോർട്ട്.
+ There are no comments
Add yours