സൗദി അറേബ്യ: 32 ബില്യൺ ഡോളറിന്റെ മാലിന്യ സംസ്കരണ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യയിലെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം(Ministry of Environment, Water, and Agriculture). രാജ്യത്തെ പൂർണ്ണമായും മാലിന്യമുക്തമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.
ഒരു ലക്ഷത്തിലധികം സൗദികൾക്ക് ഈ പദ്ധതികൾ വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള സൗദി അറേബ്യയുടെ പരിശ്രമത്തിന്റെ ഭാഗം കൂടിയാണ് മാലിന്യ സംസ്കരണ പദ്ധതി. പ്രദേശത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും. ഇതിനായി 14.7 ബില്ല്യണോളം വരുന്ന നിക്ഷേപങ്ങൾ ക്ഷണിച്ചു.
പദ്ധതിക്കായി ലഭിക്കുന്ന നിക്ഷേപങ്ങളുടെ പിന്തുണയോടെ പുതിയ സംരഭങ്ങൾ ആരംഭിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ആഗോളത്തലത്തിൽ രാജ്യത്തിന്റെ മാലിന്യത്തിൽ നിലവിലെ റീസൈക്ലിംഗ് നിരക്ക് 3 ശതമാനം മുതൽ 4 ശതമാനം വരെയാണ്. ഈ നിരക്ക് 95 ശതമാനമായി ഉയർത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെയുള്ള അപകടകരമായ വ്യാവസായിക മാലിന്യങ്ങൾ ഉൾപ്പെടെ സംസ്കരിക്കാനാണ് പുതിയ പ്ലാന്റ് കൊണ്ട് പദ്ധതിയിടുന്നത്.
+ There are no comments
Add yours