ഡൽഹി: ഖത്തറിൽ നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ ഇപ്പോൾ വ്യത്യസ്‌ത കാലയളവിലുള്ള ജയിൽ ശിക്ഷ അനുഭവിക്കുകയാണെന്ന് ഇന്ത്യ അറിയിച്ചു. ജയിൽ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ 60 ദിവസത്തെ സമയം ഖത്തർ അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഖത്തറിലെ കോടതി ഇവരുടെ വധശിക്ഷ ഇളവ് ചെയ്തിരുന്നു. ഖത്തറോ ഇന്ത്യയോ ഇവർക്കെതിരായ കുറ്റങ്ങൾ എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. വിഷയത്തിലെ കോടതി ഉത്തരവുകളും പരസ്യമാക്കിയിട്ടില്ല. സർക്കാരിന്റെ നയതന്ത്ര പരീക്ഷണമായി കണ്ട കേസിലെ പ്രധാന സംഭവവികാസങ്ങളെക്കുറിച്ച് ഇന്ത്യ പ്രസ്താവനകൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണ്.
എട്ട് ഇന്ത്യൻ പൗരന്മാർക്ക് വധശിക്ഷ ഇപ്പോൾ വിവിധ ജയിൽ ശിക്ഷകളാക്കി മാറ്റിയിരിക്കുന്നുവെന്ന കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് പറ‍്ഞിരിക്കുന്നത്. എല്ലാ നിയമ സാധ്യതകളും പരിശോധിക്കുമെന്നും പിന്നീട് ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
+ There are no comments
Add yours