യു.എ.ഇ: അറബ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയത് കമ്പനിയെ പ്രതികൂലമായി ബാധിച്ചുവെന്ന് മക്ഡൊണാൾഡ്സ്. ഇസ്രായേൽ-ഹമാസ് സംഘർഷവും ഫാസ്റ്റ് ഫുഡ് ശൃംഖലയെക്കുറിച്ചുള്ള ‘തെറ്റായ വിവരങ്ങളും’ മിഡിൽ ഈസ്റ്റിലെയും മേഖലയ്ക്ക് പുറത്തുള്ള ചില രാജ്യങ്ങളിലെയും കമ്പനിയുടെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചുവെന്ന് സിഇഒ ക്രിസ് കെംപ്സിൻസ്കി(Chris Kempczynski) പറഞ്ഞു.
ഫാസ്റ്റ് ഫുഡ് കമ്പനിയുടെ ഇസ്രായേൽ അനുകൂല നിലപാടിനെ തുടർന്ന് ഗൾഫ് മേഖലയിലും മറ്റ് അറബ് രാജ്യങ്ങളിലും സമൂഹമാധ്യമങ്ങളിൽ ബഹിഷ്കരണ പ്രചാരണങ്ങൾ നടന്നിരുന്നു.
മക്ഡൊണാൾഡ്സ് പോലുള്ള ബ്രാൻഡുകളെ പ്രചരിപ്പിക്കുന്ന വിവരങ്ങൾ ‘നിരാശകരവും അടിസ്ഥാനരഹിതവുമാണ്’ എന്ന് കെംപ്സിൻസ്കി തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു. മുസ്ലിം രാജ്യങ്ങൾ ഉൾപ്പെടെ ഞങ്ങൾ പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളിലെയും പ്രാദേശിക ഉടമസ്ഥരായ ഓപറേറ്റർമാർ മക്ഡൊണാൾഡിനെ അഭിമാനത്തോടെ പ്രതിനിധീകരിക്കുകയും ആയിരക്കണക്കിന് സ്വദേശികൾക്ക് ജോലി നൽകി ആ രാജ്യത്തെ സേവിക്കാനും പിന്തുണയ്ക്കാനും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
അറബ് രാജ്യങ്ങളിൽ ബഹിഷ്ക്കരണം നടന്നിട്ട് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് മക്ഡൊണാൾഡ്സ് സിഇഒ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
+ There are no comments
Add yours