സ്വകാര്യ മേഖലയിലും ചെറുകിട, ഇടത്തരം സംരംഭങ്ങളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാനിലെ സോവറിൻ വെൽത്ത് ഫണ്ട് ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി 2 ബില്യൺ ഒമാനി റിയാലിന്റെ (5.2 ബില്യൺ ഡോളർ) ഫണ്ടിംഗ് ആരംഭിച്ചു.
കൂടുതൽ വിദേശ നിക്ഷേപം ലഭിക്കുന്നതിലൂടെ സുൽത്താനേറ്റിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഒമാൻ സാമ്പത്തിക മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വിനോദസഞ്ചാരം, ഹരിത ഊർജം, സമുദ്രവിഭവങ്ങൾ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്തുന്നതിനെയാണ് ഒമാൻ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഈ ഫണ്ട് അത്യാവശ്യമാണെന്നാണ് അധികൃതർ പറയുന്നത്.
സാധാരണക്കാരായ ആളുകൾ പോലും ഈ മേഖലയിൽ വേണ്ടത്ര അറിവില്ലാത്തതിനാൽ നിക്ഷേപങ്ങൾ നടത്താതെ മാറിയിരിക്കുകയാണെന്നും അത്തരക്കാരെ ലക്ഷ്യമിട്ടാണ് ഈ ഫണ്ടിംഗ് നടത്തുന്നതെന്നും അതോറിറ്റി പറയുന്നു.
ഒമാന്റെ സമ്പദ്‌വ്യവസ്ഥ 2022 ൽ 4.3 ശതമാനത്തിൽ നിന്ന് 2023 ൽ 1.3 ശതമാനം വളർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം പദ്ധതികൾ നടത്താൻ ഒമാൻ ഈ വർഷം ആദ്യം തന്നെ തീരുമാനിച്ചിരിക്കുന്നത്.
+ There are no comments
Add yours