റിയാദ്: സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പുതിയ നിയമങ്ങളുമായി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്.
പുതിയ നിബന്ധനകളും അവകാശങ്ങളും എന്തെല്ലാമാണെന്നും അതിൻറെ ലംഘനങ്ങൾക്കുള്ള പിഴ എന്തൊക്കെയാണെന്നും നഷ്ടപരിഹാരം എത്രയാണെന്നും വിശദീകരിക്കുന്ന പട്ടികയാണ് ഇപ്പോൾ അധികൃതർ പുറത്തിറക്കിയിരിക്കുന്നത്. മന്ത്രിസഭ തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ സൗദിയുടെ ഔദ്യോഗിക ഗസറ്റ് പട്ടിക പുറത്തുവിട്ടു.
ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് പുറത്തുവിടുന്നത്. 55 തരം നിയമലംഘനങ്ങൾക്ക് 200 മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുക എന്ന് പട്ടികയിൽ പറയുന്നു.
പരിഷ്കരിച്ച നിയമങ്ങളും, പിഴകളും താഴെ പറയുന്നവയാണ്.
* ദുർഗന്ധം ഉണ്ടാക്കുന്ന വസ്തുക്കൾ കെെവശം കരുതാൻ പാടില്ല. കെെവശം കരുതിയാൽ 200 റിയാൽ പിഴ ഈടാക്കേണ്ടി വരും.
* ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ പാടില്ല. പിടിക്കപ്പെട്ടാൽ ടിക്കറ്റ് നിരക്കിനൊപ്പം 200 റിയാൽ പിഴ അടക്കേണ്ടി വരും.
* ഇൻറർസിറ്റി ബസ്സിൽ 13 വയസ് വരെയുള്ള കുട്ടികളെ തനിച്ച് യാത്രക്കായി അനുവദിക്കാൻ പാടില്ല
* ഇന്റർസിറ്റിയിൽ എട്ട് വയസ് വരെയുള്ള കുട്ടികലെ തനിച്ച് യാത്രക്കായി വിടാൻ പാടില്ല.
* വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല.
* യാത്രക്കിടെ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടാൽ കാണിക്കണം ഇല്ലെങ്കിൽ യാത്ര വിലക്ക് പോലീസിന് കെെമാറും.
* അനാവശ്യമായി ബസിൽ നിന്നും ഇറങ്ങിയാൽ പിഴ നൽകേണ്ടി വരും* പരിശോധന സമയത്ത് ടിക്കറ്റ് കാണിക്കണം അല്ലെങ്കിൽ 200 റിയാൽ പിഴ അടക്കേണ്ടി വരും.
+ There are no comments
Add yours