ദുബായ്: ബർ ദുബായിൽ നിന്നും ജബൽ അലിയിലേക്ക് മാറ്റിയ പുതിയ ക്ഷേത്രത്തിലേക്ക് ആദ്യ ദിവസമെത്തിയത് 40,000 ഭക്തർ. ജബൽ അലിയിലെ ഹിന്ദു ടെമ്പിൾ ദുബായ് ജനറൽ മാനേജർ മോഹൻ നരസിംഹമൂർത്തിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഖലീജ് ടൈംസിന് കൈമാറിയത്. മുൻവർഷത്തെ അപേക്ഷിച്ച് 12,000-ത്തിലധികം ഭക്തർ ക്ഷേത്രപൂജകളിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഞങ്ങൾ ഏകദേശം 28,000 മുതൽ 29,000 വരെ ഭക്തരെ ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യ്തുവെങ്കിൽ ഈ വർഷം, ക്ഷേത്രത്തിലേക്ക് 10,000 മുതൽ 12,000 വരെ ആളുകൾ അധികമായി എത്തിയതോടെ ഭക്തരുടെ തിരക്ക് ഗണ്യമായി വർദ്ധിച്ചു. എല്ലാ ഭക്തരുടെയും സംതൃപ്തി ഉറപ്പാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞതിനാൽ ക്ഷേത്രത്തിലെ ആദ്യ പൂജ തന്നെ അനുഗ്രഹമായി മാറിയെന്നും മോഹൻ നരസിംഹമൂർത്തി പറഞ്ഞു
ബാച്ചിലേർഴ്സ്, ഫാമിലി, 80 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾ, വികലാംഗർ (പിഒഡികൾ), ഗർഭിണികൾ, കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർ എന്നിവരെ ഉൾക്കൊള്ളുന്ന ഒരു വലിയ ഭക്തജന കൂട്ടത്തെയാണ് ജബൽ അലിയയിലെ ക്ഷേത്രം ആദ്യ ദിവസം തന്നെ സ്വാഗതം ചെയ്യുതത്.
വർഷങ്ങൾ പഴക്കമുള്ള ബർദുബായിലെ ക്ഷേത്രം ഈ മാസം ആദ്യം പുതുവത്സരദിനത്തിലാണ് ജബൽ അലിയയിലേക്ക് മാറിയത്.
+ There are no comments
Add yours