ശമ്പള കുടിശ്ശിക; ആറ് മലയാളികൾക്ക് 3.88 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മസ്കറ്റ് കോടതി വിധി

0 min read
Spread the love

മസ്കറ്റ്: മസ്കറ്റിൽ ശമ്പള കുടിശ്ശിക നൽകാത്ത കമ്പനിയോട് ആറ് മലയാളികൾക്ക് 3.88 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മസ്കറ്റ് കോടതി ഉത്തരവിട്ടു. തൊഴിൽ ഉടമ ശമ്പളം നൽകാത്തതിനാലാണ് മലയാളികൾ ആയ യുവാക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മസ്കറ്റ് കോടതിയെ സമീപിച്ചത്.

മസ്കറ്റിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിന്റെ സ്റ്റാഫുകൾ ആയിരുന്നു ഇവർ. ശമ്പളം ലഭിക്കുന്നില്ലെന്ന് കാണിച്ചാണ് ഇവർ തൊഴിൽ മന്ത്രാലയം വഴി സെറ്റിൽമെന്റിനുള്ള ശ്രമം നടത്തിയത്. എന്നാൽ ഇത് പരാചയപ്പെട്ടു. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു.കേസിൽ വാദം കേട്ട കോടതി കഴിഞ്ഞ ദിവസം വിധി പുറത്തുവിട്ടു.

തുടർച്ചയായി രണ്ട് മാസം ശമ്പളം കൊടുത്തില്ലെങ്കിൽ അൺഫെയർ ടെർമിനേഷനായി കണക്കാക്കാം. അതിന് ഇരകളായ തൊഴിലാളിക്ക് 12 മാസംവരെയുള്ള മൊത്ത ശമ്പളവും കൂടാതെ ഗ്രാറ്റുവിറ്റി ലീവ് സാലറി എന്നിവയും നൽകണം.

ലേബർലോ 53/2023 ലെ നിയമപ്രകാരമായിരുന്നു കോടതി കേസിൽ വിധി പറഞ്ഞത്.6 പേർ ചേർന്നാണ് കേസ് നൽകിയത്. 6 പേരുടെ വിധിയിൽ മാത്രം 180000 (ഒരു ലക്ഷത്തി എൺപതിനായിരം) ഒമാനി റിയാൽ ഏകദേശം 3.88 കോടി ഇന്ത്യൻ രൂപ നൽകാൻ ആണ് മസ്കറ്റ് കോടതി വിധിച്ചിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours