മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്(എംബിആർജിഐ) ഗാസയ്ക്ക് നേരിട്ട് 43 മില്യൺ ദിർഹം (11.7 മില്യൺ ഡോളർ) ഭക്ഷ്യസഹായമായി നൽകി. ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിനിടെ ഗാസ മുനമ്പിൽ ദുരിതമനുഭവിക്കുന്ന ഒരു ദശലക്ഷത്തിലധികം പലസ്തീനികൾക്കാണ് ഭക്ഷ്യസഹായം.
യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ചാണ് സംഭാവന നൽകിയതെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി വാം റിപ്പോർട്ട് ചെയ്തു. 2021ൽ ഡബ്ല്യുഎഫ്‌പിയുമായി എംബിആർജിഐ ഒരു കരാറിൽ ഒപ്പുവച്ചിരുന്നു. ഭക്ഷ്യ പദ്ധതികൾ വികസിപ്പിക്കുന്നതിനും ലോകത്ത് ഏറ്റവും ആവശ്യമുള്ളവർക്ക് ഭക്ഷ്യസഹായം എത്തിക്കുന്നതിനുമായുള്ള കരാറായിരുന്നു അത്.
ഗാസയിലെ പലസ്തീൻകാർക്ക് നേരിട്ട് ഭക്ഷ്യസഹായം നൽകുന്നതിനായി തങ്ങളുടെ പങ്കാളിത്തം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഈ കരാറിനെ മുൻനിർത്തി ഡബ്ല്യുഎഫ്‌പിയുമായി എംബിആർജിഐ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ഗാസയ്ക്ക് നേരിട്ട് 43 മില്യൺ ദിർഹത്തിന്റെ ഭക്ഷ്യസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
+ There are no comments
Add yours