‘മിനിമം സ്പീഡ്’ 120 കി.മീ/മണിക്കൂർ’; കർശനമാക്കി അബുദാബി – ലംഘിച്ചാൽ 400 ദിർഹം പിഴ

1 min read
Spread the love

അബുദാബി: 2023 ഏപ്രിലിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ നടപ്പിലാക്കിയ ‘മിനിമം സ്പീഡ്’ 120 കി.മീ/മണിക്കൂർ, രണ്ട് ദിശകളിലുമുള്ള ഗതാഗതത്തിന് ബാധകമാണെന്ന് അബുദാബി പോലീസ് ജനുവരി 29 തിങ്കളാഴ്ച വ്യക്തമാക്കി.

ഹൈവേയിൽ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററാണ്, ഏറ്റവും കുറഞ്ഞ വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്, രണ്ട് ഫാസ്റ്റ് ലെയിനുകൾ (ഇടത്തു നിന്ന് ഒന്നും രണ്ടും പാതകൾ) ഉപയോഗിക്കുന്ന വാഹനമോടിക്കുന്നവർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് വ്യക്തമാക്കി.

‘മിനിമം സ്പീഡ്’ നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് പിഴ ഈടാക്കും. നിയമലംഘകർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് ഓർമ്മിപ്പിച്ചു. എന്നിരുന്നാലും ഹൈവേയിലെ മൂന്നാമത്തെയും അവസാനത്തെയും പാതകൾക്ക് ‘മിനിമം വേഗത’ നിയമം ബാധകമല്ല.

കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് യാതൊരു നിയന്ത്രണവുമില്ലാതെ മൂന്നാം പാത ഉപയോഗിക്കാൻ അനുവാദമുണ്ട്. റോഡിൻ്റെ അവസാന ലെെയ്ൻ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹെവി വാഹനങ്ങളെ മിനിമം സ്പീഡ് നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി

ഡ്രൈവർമാരുടെ സുരക്ഷ വർധിപ്പിക്കുക എന്നതാണ് മിനിമം സ്പീഡ് സജീവമാക്കുന്നതിൻ്റെ ലക്ഷ്യം. സാവധാനത്തിൽ ഓടുന്ന വാഹനങ്ങൾ വലത് പാതയിലൂടെ ഓടിക്കാനും പിന്നിൽ നിന്നോ ഇടതുവശത്ത് നിന്നോ വരുന്ന വാഹനങ്ങൾക്ക് വേണ്ടി മാറി കൊടുക്കണമെന്നും നിർബന്ധമാക്കുന്നു. റോഡിലെ സുരക്ഷിതവും കൂടുതൽ കാര്യക്ഷമവുമായ ട്രാഫിക് ഫ്ലോ പ്രോത്സാഹിപ്പിക്കാനാണ് ഈ നടപടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours