യു.എ.ഇ: മാനസീകാരോഗ്യം സംബന്ധിച്ച് യു.എ.ഇയിൽ പുതിയൊരു നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. ഈ നിയമത്തിന്റെ നിയന്ത്രണങ്ങളും വ്യവസ്ഥകളും ലംഘിക്കുന്നവർക്ക് തടവും 50,000 ദിർഹത്തിൽ കുറയാത്തതും 200,000 ദിർഹത്തിൽ കൂടാത്തതുമായ പിഴയും ഉൾപ്പെടെ ശിക്ഷയായി ലഭിക്കും.
രാജ്യത്തെ മാനസിക രോഗികളുടെ അവകാശങ്ങൾ സുരക്ഷിതമാക്കുകയും മികച്ച ശാരീരികവും മാനസികവുമായ പരിചരണം ഉറപ്പാക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം.
മാനസികാരോഗ്യ സംരക്ഷണ രംഗത്ത് കൂടുതൽ പുരോഗതി കൈവരിക്കുകയാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. മാനസികരോഗികളും അവരുമായി ഇടപഴകുന്നവരും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാവാനും അനുസൃതമായി രോഗികൾക്കാവശ്യമായ ആരോഗ്യ സംരക്ഷണം നൽകാനും നിയമം ലക്ഷ്യമിടുന്നു.
കൂടാതെ, പുതിയ നിയമം മാനസിക രോഗിയുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും അവരുടെ സാമൂഹിക ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ മാനസികാവസ്ഥകൾ, അവരുടെ കുടുംബങ്ങൾ, സമൂഹം എന്നിവിടങ്ങളിൽ നിന്ന് അവർക്ക് മോശമായ അനുഭവം വരാതെ നോക്കാനും ലക്ഷ്യമിടുന്നു.
വൈകാരികമോ ശാരീരികമോ ലൈംഗികമോ ആയ ചൂഷണങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുക, അവർക്ക് താൽപ്പര്യമുള്ള ജോലികൾ ചെയ്യാൻ അനുവദിക്കുക, രോഗിയുടെ എല്ലാ വിവരങ്ങളുടെയും രഹസ്യസ്വഭാവവും അത് സംരക്ഷിക്കാൻ സ്വീകരിച്ച നടപടികളും നിയമപരമാക്കുക, മാനസികാരോഗ്യ സംരക്ഷണ കേന്ദ്രത്തിൽ അവർ സുക്ഷിതരാണെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയ കാര്യങ്ങളാണ് നിയമം അനുശാസിക്കുന്നത്.
+ There are no comments
Add yours