കുവൈറ്റ്: കുവൈറ്റിൽ വ്യാജരേഖയുണ്ടാക്കി പണം തട്ടിയ പ്രവാസിയും കൂട്ട് നിന്ന സ്വദേശിയും പിടിയിൽ. ഈജിപ്തുകാരനായ പ്രവാസിയ്ക്ക് 10 വർഷം തടവും 60 ലക്ഷം ദിനാര്‍ പിഴയട്ക്കണമെന്നും കോടതി ഉത്തരവിട്ടു. തട്ടിപ്പിന് കൂട്ട് നിന്ന സ്വദേശിയായ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ഏഴു വര്‍ഷം തടവിനും മൂന്നു ലക്ഷം ദിനാര്‍ പിഴയ്ടക്കാനും ശിക്ഷിച്ചു.
സ്വദേശികൾ വിദേശത്ത് ചികിത്സ നടത്തുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്ന നിയമത്തിന്റെ മറയിലാണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ 1,942 രോഗികളുമായി ബന്ധപ്പെട്ട വ്യാജ ചികിത്സാ ബില്ലുകള്‍ ഉണ്ടാക്കി 67 ലക്ഷം ദിനാര്‍ തട്ടിയെടുത്തെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
ഇത്രയും വലിയ തട്ടിപ്പിന് കൂട്ട് നിന്ന സ്വദേശിയായ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ 70,000 ദിനാര്‍ വിലയുള്ള കെട്ടിടം വാങ്ങിയതായും 44,000 ദിനാറിന്റെ യാത്രാ ടിക്കറ്റുകള്‍ കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. ആരോഗ്യമേഖലയിലെ ഇത്തരം തട്ടിപ്പുകൾ വലിയ കുറ്റകൃത്യമാണെന്നും ഇത്തരക്കാർക്കെതിരെ കനത്ത ശിക്ഷ നൽകുമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
+ There are no comments
Add yours