കുവൈറ്റ്: ഫാമിലി വിസകൾക്കുള്ള കുവൈറ്റിന്റെ പുതിയ നടപടി ക്രമങ്ങളുടെ ഭാഗമായി 1,165 അപേക്ഷകളാണ് നിരസിച്ചത്. കുവൈറ്റിൻ്റെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ആദ്യ ദിവസം തന്നെ ഫാമിലി വിസയ്ക്കുള്ള അപേക്ഷകൾ നിരസിക്കുകയായിരുന്നു.
രാജ്യത്തെ ആറ് ഗവർണറേറ്റുകളിലുടനീളമുള്ള റെസിഡൻസി അഫയേഴ്സ് വകുപ്പുകൾക്ക് ലഭിച്ച 1,800 അപേക്ഷകളിൽ 635 എണ്ണത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചത്. ആകെ 1,165 അപേക്ഷകൾ നിശ്ചിത വ്യവസ്ഥകൾ പാലിക്കാത്തതിനാൽ നിരസിക്കപ്പെട്ടു.
കുടുംബാംഗങ്ങൾക്ക് റെസിഡൻസി വിസ ലഭിക്കുന്നതിനുള്ള നിയമങ്ങളിൽ കുവൈറ്റ് അടുത്തിടെ പ്രധാനപ്പെട്ട ചില മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ്(Sheikh Fahad Al Yousef Al Sabah) ആണ് പ്രവാസികളുടെ താമസ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയത്.
പുതുക്കിയ ആർട്ടിക്കിൾ 29 അനുസരിച്ച്, ആശ്രിത വിസയ്ക്കോ ഫാമിലി വിസയ്ക്കോ അപേക്ഷിക്കുന്ന ആളുകൾക്ക് ഇപ്പോൾ പ്രതിമാസ ശമ്പളം കുറഞ്ഞത് KD800 (Dh9,550), യൂണിവേഴ്സിറ്റി ബിരുദം, വിസ അപേക്ഷയുമായി ബന്ധപ്പെട്ട ഒരു തൊഴിൽ എന്നിവ ഉണ്ടായിരിക്കണം.
എന്നിരുന്നാലും, ചില പ്രൊഫഷനുകൾക്ക് ബിരുദ ആവശ്യകത ഇല്ലാതാക്കിയിട്ടുമുണ്ട്.
കുവൈറ്റിലോ വിദേശത്തോ ജനിച്ച 0-5 വയസ് പ്രായമുള്ള വ്യക്തികളെ അവരുടെ മാതാപിതാക്കൾ കുവൈറ്റിൽ താമസിക്കുന്നെങ്കിൽ ശമ്പള ആവശ്യകതയിൽ നിന്ന് ഒഴിവാക്കുന്നത് ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നാണ്. ഈ ഇളവ്, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഡയറക്ടർ ജനറലിൻ്റെ അംഗീകാരത്തിന് വിധേയമാണ്.
കുടുംബങ്ങൾ രാജ്യത്ത് താമസിക്കാത്തതിനാൽ ആരോഗ്യ, നീതിന്യായ, വിദ്യാഭ്യാസ മന്ത്രാലയങ്ങളിലെ നിരവധി ജീവനക്കാർ രാജിവെച്ചതിനെ തുടർന്നാണ് തീരുമാനം. മാത്രമല്ല ഈ നിയമം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സ്പോൺസർഷിപ്പ് അനുവദിക്കുന്നുമില്ല
+ There are no comments
Add yours