ദുബായ്: ഓഫീസുകളിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്ന് പറയുകയാണ് ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ വിദഗ്ധർ. ചാറ്റ് ജിപിടി ഉപയോഗിച്ച് ജോലി ചെയ്ത ശേഷം ചാറ്റ് വിവരങ്ങൾ ഹിസ്റ്ററിയിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ ഡാറ്റ ചർച്ചയും സുരക്ഷാ ലംഘനവും വരെ ഉണ്ടാകാൻ ഇടയുണ്ട് എന്ന് വിദഗ്ധർ പറയുന്നു.
സുരക്ഷാക്രമീകരണവുമായി ബന്ധപ്പെട്ട് ചാറ്റ് ജിപിടിയുടെ അപകടസാധ്യതകൾ എന്ന് പറയുന്നത് സ്വകാര്യത ലംഘനവും, സൈബർ തട്ടിപ്പുമാണ്. ചാറ്റ് ജിപിടി ഉപയോഗിച്ചതിനു ശേഷം കൃത്യമായി ചാറ്റ് ഹിസ്റ്ററി ക്ലീൻ ചെയ്യുകയും ചാറ്റ് ജിപിടി ഉപയോഗിച്ച വിൻഡോകൾ ക്ലോസ് ചെയ്യുകയും വേണമെന്ന് മുന്നറിയിപ്പു നൽകുന്നു.
ആഗോള വ്യാപാരമേളയായ ഇന്റർസെക് 2024 ന്റെ ഭാഗമായി നടന്ന സൈബർ സുരക്ഷാ സമ്മേളനത്തിലാണ് ഐടി വിദഗ്ധർ ഈ മുന്നറിയിപ്പ് നൽകിയത്.
ജനറേറ്റീവ് എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിക്കുമ്പോൾ സുരക്ഷാ അപകടസാധ്യതകൾ മനസിലാക്കണമെന്നും മജിദ് അൽ ഫുത്തൈമിലെ ഗ്രൂപ്പ് ഡയറക്ടർ-ഇൻഫർമേഷൻ സെക്യൂരിറ്റി ഫഹീം സിദ്ദിഖി പറഞ്ഞു. ഇത്തരം നൂതന സാങ്കേതിക വിദ്യകളെല്ലാം ഉപയോഗിക്കുന്നത് ജോലിഭാരം കുറയ്ക്കുമെന്നും കുടുതൽ വികസനത്തിന് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. എന്നാൽ കൃത്യമായി ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഇവ അപകടകാരികളായി മാറുമെന്നും ഫഹീം സിദ്ദിഖി കൂട്ടിചേർത്തു.
+ There are no comments
Add yours