ഇസ്രയേലിൽ ഇറാന്റെ പ്രത്യാക്രമണം; ടെല്‍ അവീവില്‍ സ്‌ഫോടനങ്ങള്‍; സയണിസ്റ്റ് പൈലറ്റിനെ പിടികൂടി ഇറാന്‍

0 min read
Spread the love

ടെല്‍ അവീവ്: യാതൊരു പ്രകോപനവുമില്ലാതെ ഇറാനെ ആക്രമിച്ച് സൈനികമേധാവികളും ആണവശാസ്ത്രജ്ഞരും അടക്കമുള്ളവരെ തെരഞ്ഞുപിടിച്ച് ആക്രമിച്ച ഇസ്രയേൽ ഇറാന്റെ പ്രത്യാക്രമണം. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ ഇരുരാജ്യങ്ങളും പലതവണ ആക്രമണ, പ്രത്യാക്രമണങ്ങള്‍ നടത്തി.

ഇസ്രയേലിൽ ഏറ്റവും വലിയ രണ്ട് നഗരങ്ങളായ ടെല്‍ അവീവിലും ജറുസലേമിലും പുലര്‍ച്ചെ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ഇസ്ര ബങ്കറുകളില്‍ ഒളിച്ചു.

ഇറാനിയന്‍ മിസൈലുകള്‍ തടയാന്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടെങ്കിലും നിരവധി റോക്കറ്റുകള്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ പതിച്ചു. ടെല്‍ അവീവില്‍ ചില കെട്ടിടങ്ങള്‍ തകരുകയും ഏതാനും പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഇസ്‌റാഈല്‍ പുറത്തുവിട്ടിട്ടില്ല. ഇറാന്റെ മിസൈലുകളിലൊന്ന് ടെല്‍ അവീവിലെ ഇസ്‌റാഈല്‍ പ്രതിരോധകേന്ദ്രത്തിന് തൊട്ടടുത്ത കെട്ടിടത്തിലാണ് പതിച്ചത്.

ഇതോടൊപ്പം ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലും പലതവണ ഇസ്‌റാഈല്‍ ആക്രമിച്ചു. നിരവധി സ്‌ഫോടനങ്ങള്‍ കേട്ടതായി തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തില്‍ രണ്ട് പ്രൊജക്‌ടൈലുകള്‍ പതിച്ചു. അവിടെ തീപിടുത്തമുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ അറിയിച്ചു.

അതേസമയം, ഇറാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച രണ്ട് എഫ്35 ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഇറാന്‍ തടഞ്ഞു. രണ്ട് വിമാനങ്ങളും വെടിവച്ചു വീഴ്ത്തി. തങ്ങളുടെ പ്രദേശത്തേക്ക് പാരച്യൂട്ടില്‍ പറന്നതിന് ശേഷം ഒരു പൈലറ്റിനെ പിടികൂടിയതായി ഇറാന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours