ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു; അറിയിപ്പുമായി ബിസിസിഐ

1 min read
Spread the love

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. അതേസമയം, ഐപിഎൽ പൂർണമായും റദ്ദാക്കിയിട്ടില്ലെന്നും സാഹചര്യവും നിരീക്ഷിക്കുകയാണെന്നും കേന്ദ്ര സർക്കാർ നിർദേശത്തിനായി കാത്തിരിക്കുകയാണെന്നും ബിസിസിഐ വ്യക്തമാക്കി.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശകളിക്കാരെല്ലാം സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പലരും സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐപിഎൽ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ബിസിസിഐ തീരുമാനിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ബിസിസിഐയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ഐപിഎൽ പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങൾ കൂടി പൂർത്തിയാക്കാനുണ്ട്. ഇതിനിടെയാണ് ബിസിസിഐ നിർണായക തീരുമാനമെടുത്തതെന്നാണ് പിടിഐ റിപ്പോർട്ടിൽ പറയുന്നത്. ഐപിഎല്ലിൽ ഇന്ന് ലക്നൗ സൂപ്പർ ജയൻറ്സ്-റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം നടക്കേണ്ടതായിരുന്നു. ഈ മത്സരം നടക്കുമോ എന്ന കാര്യത്തിലും ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിരുന്നില്ല. ഇന്ന് സർക്കാർ പ്രതിനിധികളുമായി കൂടിയാലോചന നടത്തിയശേഷം തീരുമാമനെടക്കുമെന്നായിരുന്നു ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ ഇന്നലെ ധരംശാലയിൽ പ്രതികരിച്ചത്.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ സൈനിക നടപടിക്ക് ശേഷം അതിർത്തിയിൽ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘർഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു.ഐപിഎല്ലിൽ ഇന്നലെ ഹിമാചൽപ്രദേശിലെ ധരംശാലയിൽ ഇന്നലെ രാത്രി നടന്ന പഞ്ചാബ് കിംഗ്സ്-ഡൽഹി ക്യാപ്റ്റൽസ് മത്സരം അതിർത്തിയിലെ സംഘർഷത്തെത്തുടർന്ന് പൂർത്തിയാക്കാനാവാതെ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഡൽഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെയായിരുന്നു മാച്ച് ഒഫീഷ്യൽസിന് അതിർത്തി ജില്ലകളിലെ പാക് ആക്രമണത്തിൻറെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫായി. ഉടൻ മത്സരം നിർത്തിവച്ചു.

ഈ സമയം മത്സരം കാണാനായി പതിനായിരക്കണക്കിന് ആരാധകർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. എന്നാൽ കാണികൾ ഉടൻ സ്റ്റേഡിയം വിടണമെന്ന് പിന്നാലെ ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് കാര്യങ്ങളുടെ ഗൗരവം എല്ലാവർക്കും പിടികിട്ടിയത്. ഇതിന് പിന്നാലെ ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ തന്നെ നേരിട്ട് ഗ്രൗണ്ടിലിറങ്ങി ആരാധകരെ സാഹചര്യം ബോധ്യപ്പെടുത്തി. പിന്നീട് പഞ്ചാബിൻറെയും ഡൽഹിയുടെ താരങ്ങളെ ട്രെയിൻ മാർഗം ഡൽഹിയിലെത്തിക്കുകയും ചെയ്തിരുന്നു.സംംഘർഷത്തിൻറെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ താരങ്ങളടക്കം നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടിയൊണ് ബിസിസിഐ നിർണായ തീരുമാനമെടുത്തത്.

You May Also Like

More From Author

+ There are no comments

Add yours