പാരീസ് ഒളിമ്പിക്സിൽ വനിത ഗുസ്തിയിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടു. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മത്സരിക്കുന്ന വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. ഇതേതുടർന്നാണ് താരം അയോഗ്യയാക്കപ്പെട്ടത്. ഇതോടെ വെള്ളിക്ക് പോലും വിനേഷിന് അർഹതയുണ്ടാകില്ല. 50 കിലോഗ്രാം വിഭാഗത്തിൽ സ്വർണവും വെങ്കലവും മാത്രമായിരിക്കും ഉണ്ടാവുക.
16 പേരിലധികം മത്സരിക്കുന്ന വിഭാഗമാണെങ്കിൽ ഓരോ ദിവസവും ഭാരപരിശോധനയുണ്ടാകും. മത്സരദിവസം രാവിലെയായിരിക്കും പരിശോധന. ആദ്യ ദിവസം 30 മിനുറ്റാണ് ഭാരം തെളിയിക്കാനുള്ള അവസരം നൽകുന്നത്. ഈ 30 മിനുറ്റ് സമയത്തിനുള്ളിൽ എത്ര ശ്രമങ്ങൾ വേണമെങ്കിലും നടത്താവുന്നതാണ്.
50 കിലോഗ്രാം വിഭാഗമാണെങ്കിൽ ഉപയോഗിക്കുന്ന വസ്ത്രം ഉൾപ്പെടെ 49.5-50 കിലോഗ്രാമിനുള്ളിലായിരിക്കണം ശരീരഭാരം. പരിശീലകരും സപ്പോർട്ട് സ്റ്റാഫും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. കാരണം ഇത് ടോപ് ലെവൽ മത്സരമാണ്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ശരീരഭാരം കൃത്യമായി കണക്കുകൂട്ടി വേണം മുന്നോട്ട് പോകാൻ. പരിശീലകർ മാത്രമാല്ല, ഫിസിയോയുമെല്ലാം ഉൾപ്പെടുന്ന ടീമാണ് സംഘത്തിനൊപ്പമുള്ളത്.
ഫൈനൽ വരെ എത്തിയതാണ്, ഈ നിയമത്തിന്റെ കാര്യം വ്യക്തമായി അറിയാവുന്നതാണ്, ശ്രദ്ധ പുലർത്തണമായിരുന്നു. കുറച്ചുകൂടി ശ്രമിച്ചിരുന്നെങ്കിൽ ഊർജം നഷ്ടമായിട്ടാണെങ്കലും ഫൈനലിൽ മത്സരിക്കാമായിരുന്നു വെള്ളി മെഡലെങ്കിലും നേടാമായിരുന്നു.
+ There are no comments
Add yours