രണ്ട് ദിവസത്തെ സന്ദർശനന്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലെത്തി. ജിദ്ദയിലാണ് ആദ്യ സന്ദർശനം. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ജിദ്ദയിലേക്കെത്തുന്നത്. സൗദി അറേബ്യയിൽ മൂന്ന് തവണ സന്ദർശനം നടത്തിയിട്ടുണ്ടെങ്കിൽ മോദിയുടെ ആദ്യ ജിദ്ദാ സന്ദർശനമാണിത്.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോടൊപ്പം മോദി ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ രണ്ടാമത് യോഗത്തിൽ സംയുക്തമായി അധ്യക്ഷത വഹിക്കും.
1982 ഏപ്രിലിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സന്ദർശനത്തിനുശേഷം 43 വർഷം കഴിഞ്ഞാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നത്. ഇതിനു മുൻപ് 2016-ലും 2019-ലും മോദി സൗദിയുടെ തലസ്ഥാനമായ റിയാദ് സന്ദർശിച്ചിരുന്നു. സൗദിയുടെ വാണിജ്യ കേന്ദ്രമായ ജിദ്ദ സന്ദർശിക്കുന്നത് ഇതാദ്യമായാണ്.
സൗദി അറേബ്യ ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തും തന്ത്രപരമായ സഖ്യകക്ഷിയുമാണെന്നും ഈ ബന്ധത്തിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിനു പരിമിതികളില്ലാത്ത സാധ്യതകളാണുള്ളത്. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്ഥിരതയുടെ സ്തംഭംപോലെ ശക്തമായി നിലകൊള്ളുന്നുവെന്നും നരേന്ദ്ര മോദി പ്രശംസിച്ചു.
ജിദ്ദയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് സൗദി ഒരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാനെത്തി. ഇന്ത്യ- സൗദി സ്ട്രാറ്റിജിക് കൗൺസിൽ യോഗം, ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ച്ച ഉൾപ്പടെയുള്ള പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്.
+ There are no comments
Add yours