സൗദി അറേബ്യയിലെ ഇന്ത്യൻ തടവുകാരെ ജയിലിലെത്തി നേരിൽ കണ്ട് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ

0 min read
Spread the love

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ തടവുകാരെ സഹായിക്കുന്നതിനും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നത് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം 25 തവണ കോൺസുലേറ്റിെൻറ അധികാര ഭൂപരിധിയിൽ വരുന്ന രാജ്യത്തെ വിവിധ ജയിലുകളിൽ സന്ദർശനം നടത്തി. ഈ വർഷം നവംബർ വരെ മൊത്തം 51,980 പാസ്‌പോർട്ടുകൾ ഇഷ്യൂ ചെയ്തു.

1,296 ജനന രജിസ്‌ട്രേഷൻ രേഖ, 761 വിവിധ സേവനങ്ങൾ, 2,662 പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, 1,404 ജനറൽ എമർജൻസി സർട്ടിഫിക്കറ്റുകൾ, ജയിലിൽ നിന്ന് നാടുകടത്തുന്നതിനുള്ള 2,554 എമർജൻസി സർട്ടിഫിക്കറ്റുകൾ എന്നിവയും ഈ കാലയളവിൽ ഇഷ്യൂ ചെയ്തു. ജിദ്ദയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ കോൺസുൽ ജനറലിന് വേണ്ടി വെൽഫെയർ ആൻഡ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

കോൺസുലേറ്റിെൻറ അധികാരപരിധിയിലുള്ള പ്രധാന നഗരങ്ങളിൽ പതിവായി കോൺസുലർ സന്ദർശനങ്ങൾ നടത്തി. ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് അവരുടെ പരാതികൾ ജീവനക്കാരെ നേരിട്ട് അറിയിക്കാനായി കോൺസുലേറ്റിൽ നിരവധി ഓപ്പൺ ഹൗസ് സെഷനുകൾ സംഘടിപ്പിച്ചു.

You May Also Like

More From Author

+ There are no comments

Add yours