ഇന്ത്യയിലേക്ക് 994.9 കോടി റിയാൽ ഉത്പ്പന്നങ്ങൾ കയറ്റുമതി ചെയ്ത് ഖത്തർ; മുൻ നിര ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്

0 min read
Spread the love

ദോഹ: ഈ വർഷം മൂന്നാം പാദത്തിൽ ഖത്തറിന്റെ കയറ്റുമതിയിലെ മുൻ നിര ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയും. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രാജ്യത്തിന്റെ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാമത് ദക്ഷിണ കൊറിയയും മൂന്നാമത് ഇന്ത്യയുമാണ്. 1,258.2 കോടി റിയാൽ ഉൽപന്നങ്ങളാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. ദക്ഷിണ കൊറിയയിലേക്ക് 1,147.5 കോടി റിയാലും ഇന്ത്യയിലേക്ക് 994.9 കോടി റിയാലുമാണ് മൂന്നാം പാദത്തിൽ കയറ്റി അയച്ചത്.

നാലാം സ്ഥാനത്ത് 667.6 കോടി റിയാലിന്റെ കയറ്റുമതിയുമായി ജപ്പാൻ ആണെന്ന് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കി. ആഭ്യന്തര ചരക്കുകളും പുനർ കയറ്റുമതിയും ഉൾപ്പെടെ മൂന്നാം പാദത്തിൽ മൊത്തം 8,980 കോടി റിയാലിന്റെ കയറ്റുമതിയാണ് നടന്നത്.

2022 മൂന്നാം പാദത്തെ അപേക്ഷിച്ച് 32.8 ശതമാനം കുറവാണിത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 13,360 കോടി റിയാൽ ആയിരുന്നു മൊത്തം കയറ്റുമതി മൂല്യം. അതേസമയം ഈ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് 5.2 ശതമാനം കൂടുതലുമാണ്. ധാതു ഇന്ധനങ്ങൾ, ലൂബ്രിക്കന്റുകൾ, അനുബന്ധ സാമഗ്രികൾ, കെമിക്കൽസ്, ക്രൂഡ് സാമഗ്രികൾ എന്നിവയുടെ കയറ്റുമതിയിലെ കുറവാണ് വർഷാടിസ്ഥാനത്തിൽ കുറവ് വരാൻ കാരണം

You May Also Like

More From Author

+ There are no comments

Add yours