റിയാദ്: സൗദിയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കുന്നതിനും, കൂടുതൽ മേഖലയിലേക്ക് സ്വദേശികളെ കൊണ്ടുവരുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആണിപ്പോൾ നടക്കുന്നത്. ഇതിന് വേണ്ടി 45 തീരുമാനങ്ങൾ സൗദി മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കി. ആറ് മന്ത്രാലയങ്ങൾ ചേർന്നാണ് സ്വദേശിവത്കരണ പ്രക്രിയകൾ പൂർത്തിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
എൻജിനീയറിങ് തൊഴിലുകളിൽ സ്വദേശികളുടെ എണ്ണം ഉയർത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 40,000 പേരാണ് ഇപ്പോൾ ജോലി ചെയ്യുന്നത് ഇത് 70,000 ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അക്കൗണ്ടിങ് തൊഴിലുകളിൽ 420000 പേരാണ് ഇപ്പോൾ ജോലി ചെയ്യുന്നത് ഇത് 1,03,000 ആയി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിരവധി സംരംഭങ്ങളിലൂടെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ആണ് നടത്തിയിരിക്കുന്നത്.
തൊഴിൽ മന്ത്രാലയം പുറത്തിറക്കുന്ന ‘തൊഴിൽ വിപണി ബുള്ളറ്റിനിൽ ആണ് ഇതിന്റെ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. 2023 രണ്ടാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി കുറയാൻ സ്വദേശിവത്ക്കരണം കാരണമായി. രാജ്യത്തെ തൊഴിൽ വിപണിയെ ഉയർത്താൻ വേണ്ടിയും തൊഴലാളികളെ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാൻ വേണ്ടിയും വിവിധ തരത്തിലുള്ള പദ്ധതികൾ ആണ് കൊണ്ടുവരുന്നത്.
തൊഴിലന്വേഷകർക്ക് ആകർഷകമായ വിപണി ഒരുക്കാനും മത്സരാധിഷ്ഠിതമായ ഒരു അന്തരീക്ഷം ഒരുക്കാനും ആണ് സൗദി ലക്ഷ്യം വയ്ക്കുന്നത്. വിഷൻ 2030 കെെവരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്.
2022ലെ തൊഴിലാളികളുടെ ഉൽപാദനക്ഷമതയുടെ വളർച്ച ജി 20 രാജ്യങ്ങളിൽ സൗദി ഒന്നാം സ്ഥാനം സ്വന്തമാക്കി.
+ There are no comments
Add yours