അബുദാബി: യുഎഇയിലെ സ്ത്രീകൾക്ക് അടിയന്തര ഗർഭച്ഛിദ്രത്തിന് ഇനി ജീവിത പങ്കാളിയുടെ അനുമതി ആവശ്യമില്ല. ഗർഭസ്ഥ ശിശുവിന്റെയോ ഗർഭിണിയുടെയോ ജീവൻ അപകടത്തിലാണെന്ന മെഡിക്കൽ റിപ്പോർട്ട് ലഭിച്ചാൽ അബോർഷന് പുതിയ നിയമം അനുവാദം നൽകുന്നു.
ഗർഭച്ഛിദ്രം നടത്താൻ ഗർഭിണിയുടെ സമ്മതം നിർബന്ധമാണ്. അനുവാദം നൽകാൻ കഴിയാത്ത മാനസികരോഗം, അബോധാവസ്ഥ പോലുള്ള സാഹചര്യങ്ങളിൽ ഗർഭിണിയുടെ ഭർത്താവിന്റെയോ രക്ഷിതാവിന്റെയോ സമ്മതം വാങ്ങേണ്ടതുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ അംഗീകരിച്ച നിയമത്തിൽ ഗർഭച്ഛിദ്രം നടത്തുന്നതിന് പരിധിയുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല.
ജനിക്കുന്ന കുഞ്ഞിന് ജീവൻ നിലനിർത്താൻ പ്രയാസകരമാണെന്ന് വ്യക്തമാവുകയും ഗർഭസ്ഥശിശുവിന് 120 ദിവസത്തിൽ താഴെ പ്രായമുണ്ടെങ്കിലും മാത്രമാണ് പഴയ നിയമത്തിൽ ഗർഭച്ഛിദ്രം അനുവദിച്ചിരുന്നത്. ഗർഭധാരണം മാതാവിന്റെ ജീവൻ അപകടത്തിലാക്കുകയോ അല്ലെങ്കിൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് സംതൃപ്തമായ ജീവിതം നയിക്കാൻ കഴിയാത്തവിധം അസാധാരണ ന്യൂനതകൾ ഉണ്ടാകുകയോ ചെയ്താൽ മാത്രമാണ് യുഎഇയിൽ അബോർഷൻ അനുവദിക്കുന്നത്.
+ There are no comments
Add yours