​ഗാസയിൽസമാധാനം പുലരുന്നു; വെടിനിർത്തൽ കരാറിന് ഒടുവിൽ അം​ഗീകാരം

0 min read
Spread the love

ഖത്തർ: ദോഹയിൽ നടന്ന ചർച്ചകളെത്തുടർന്ന് ഒരു വർഷം മുമ്പ് ആരംഭിച്ച ഗാസയിലെ ക്രൂരമായ യുദ്ധം താൽക്കാലികമായി നിർത്താനും ബന്ദികളെ മോചിപ്പിക്കാനും ബുധനാഴ്ച ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാറിലെത്തി. മധ്യസ്ഥർക്ക് മുന്നിൽ അവതരിപ്പിച്ച വെടിനിർത്തലും തടവുകാരുമായുള്ള കൈമാറ്റ കരാറും തങ്ങളുടെ പ്രതിനിധികൾ അംഗീകരിച്ചതായി ഹമാസ് അൽ ജസീറയോട് പറഞ്ഞു.

യുഎസ് ഉദ്യോഗസ്ഥർ കരാർ സ്ഥിരീകരിച്ചെങ്കിലും ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി കരാർ ഒപ്പിടുന്നതിനായി ഹമാസുമായി അവസാന കൂടിക്കാഴ്ച നടത്തുകയാണെന്ന് ബുധനാഴ്ച അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഖത്തർ പ്രധാനമന്ത്രി ഹമാസുമായും ഇസ്രയേലുമായും അദ്ദേഹത്തിൻ്റെ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ഗാസ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കാനുള്ള കരാറും ഉണ്ടായതെന്ന് ചർച്ചയെക്കുറിച്ച് വിശദീകരിച്ച ഉറവിടം പിന്നീട് എഎഫ്‌പിയോട് പറഞ്ഞു.

മൂന്ന് ഘട്ടങ്ങളുള്ള ഉടമ്പടി കരാറിൽ ഒന്നാം ഘട്ടത്തിൻ്റെ ഭാഗമായി “സമ്പൂർണ്ണവുമായ വെടിനിർത്തലും” അന്തിമമാക്കാത്ത രണ്ടാം ഘട്ടത്തിൽ “യുദ്ധത്തിൻ്റെ ശാശ്വതമായ അവസാനവും” ഉൾപ്പെടുന്നുവെന്ന് സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ബുധനാഴ്ച പറഞ്ഞു. “ഒന്നാം ഘട്ടം ആറാഴ്ച നീണ്ടുനിൽക്കും. അതിൽ സമ്പൂർണ്ണമായ വെടിനിർത്തൽ, ഗാസയിലെ എല്ലാ ജനവാസ മേഖലകളിൽ നിന്നും ഇസ്രായേൽ സേനയെ പിൻവലിക്കൽ, ഹമാസ് ബന്ദികളാക്കിയ നിരവധി പേരെ മോചിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു.” ബൈഡൻ വൈറ്റ് ഹൗസ് പ്രസംഗത്തിൽ പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours