അബുദാബി: നഗരത്തിലെ ചില നിശ്ചിത ഇടങ്ങളിൽ ഫുഡ് ട്രക്ക് സർവിസുകൾക്ക് നൽകിയിരുന്ന പെർമിറ്റ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അധികൃതരുടെ അറിയിപ്പ് ഉണ്ടാക്കുന്നതുവരെ ഫുഡ് ട്രക്കുകൾ അബുദാബിയിലെ വിവിധ ഇടങ്ങളിൽ സഞ്ചരിക്കാൻ പാടില്ല. പെർമിറ്റ് നൽകുകയോ പുതുക്കിനൽകുകയോ ചെയ്യുകയില്ലെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
മുൻസിപാലിറ്റി തങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.ഭക്ഷണം വിളമ്പി നൽകാൻ സാധ്യമല്ലാത്ത ഇടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഖലീഫ സിറ്റി, അൽ ഹുദൈരിയാത്ത്, അൽ ഷംക, അൽ ഖതം, അഡ്നോക് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഫുഡ് ട്രക്കുകൾ സർവീസ് നടത്തും. അവർക്ക് നൽകിയിരിക്കുന്ന പെർമിറ്റ് തുടരും എന്ന് അധികൃതർ അറിയിച്ചു.
ശൈത്യകാലമായതിനാൽ പലരും പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും കഴിക്കാൻ ഇഷ്ടപ്പെടുന്നു. പുറത്തിറങ്ങി സമയം ചെലവിടുന്നതിനാൽ ഫുഡ്ട്രക്ക് സേവനത്തിന് വലിയ തരത്തിൽ ആവശ്യക്കാർ ഉണ്ട്. ഇതിൻറെ ഭാഗമായാണ് നടപടിയുമായി അധികൃതർ എത്തിയിരിക്കുന്നത്.
ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഫുഡ് ട്രക്കുകൾ പ്രവർത്തിക്കുന്നത്. ട്രക്കിലെ ജീവനക്കാരെല്ലാം യൂണിഫോം ധരിച്ചിരിക്കണം. ആവശ്യക്കാർക്ക് ഭക്ഷണം വിളമ്പി നൽകുന്നില്ലെങ്കിൽ ഫുഡ് ട്രക്ക് നിർത്തിയിടാൻ പാടില്ല. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
+ There are no comments
Add yours