എജാർ നിയമം കർശനമാക്കി; വാടകക്കാരനെതിരെ ഉടമയ്ക്ക് കോടതിയെ സമീപിക്കാം – സൗദി

0 min read
Spread the love

കരാർ കാലാവധി അവസാനിച്ച ശേഷവും വാടകക്കാരൻ ഒഴിയാൻ തയ്യാറായില്ലെങ്കിൽ ഉടമസ്ഥന് കോടതിയെ സമീപിക്കാം. എജാർ പ്ലാറ്റ്ഫോം വഴിയുള്ള നിയമം കൂടുതൽ ശക്തമാവുകയാണ്. എന്നാൽ വാടക കരാറിന്റെ കാലാവധി അവസാനിച്ചതിന് ശേഷം വസ്തു ഒഴിയാൻ താമസം വരുത്തിയാൽ വാടകക്കാരന് പിഴ ചുമത്തുമെന്ന് കരാറിൽ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ ഈ നടപടി സ്വീകരിക്കാൻ കഴിയൂ.

കരാർ കാലയളവ് അവസാനിച്ചതിന് ശേഷം വസ്തു ഒഴിയാൻ വൈകിയാൽ വാടകക്കാരനോട് വാടക ചോദിക്കാൻ കഴിയുന്ന സംവിധാനത്തെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ അന്വേഷണത്തിന് മറുപടിയായി, എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് എജാർ ഇക്കാര്യം പറഞ്ഞത്. “കരാറിൽ ദിവസേന പിഴ ചുമത്താനുള്ള വകുപ്പുണ്ട്. കരാർ ഒരു എക്സിക്യൂട്ടീവ് ഡോക്യുമെന്റാണെങ്കിൽ, എക്സിക്യൂഷൻ കോടതി വഴി കാലതാമസത്തിന്റെ ഓരോ ദിവസത്തിനും ഒരു ക്ലെയിം നടത്താം. കരാർ ഒരു നോൺ എക്സിക്യൂട്ടീവ് രേഖയാണെങ്കിൽ ഭൂവുടമയ്ക്ക് ജുഡീഷ്യറിയെ സമീപിക്കാം,” ഇതാണ് പോസ്റ്റ്.

ജനുവരി 15 മുതൽ എജാർ പ്ലാറ്റ്‌ഫോമിന്റെ ഡിജിറ്റൽ ചാനലുകളിലൂടെ വാടക പേയ്‌മെന്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാൻ തുടങ്ങിയതായി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എജാർ മുഖേനയുള്ള വാടക അടയ്ക്കുന്നതിൽ എല്ലാ പുതിയ റെസിഡൻഷ്യൽ വാടക കരാറുകളും ഉൾപ്പെടുന്നുവെന്ന് അതോറിറ്റി വ്യക്തമാക്കി.

നിലവിൽ, ഈ നിർദ്ദേശത്തിൽ വാണിജ്യ വാടക കരാറുകൾ ഉൾപ്പെടുന്നില്ല. താമസസ്ഥലത്തെ വാടകയുമായി ബന്ധപ്പെട്ട നടപടികളെയാണ് എജാർ കൈകാര്യം ചെയ്യുന്നത്.

You May Also Like

More From Author

+ There are no comments

Add yours