വിനോദത്തിന് മാത്രമായി ഒരു മഹാനഗരം; ഇ-സ്‌പോർട്‌സ് ഡിസ്ട്രിക്റ്റ് – 30 വീഡിയോ ഗെയിം കമ്പനികളുടെ ആസ്ഥാനം ഇനി ദുബായിൽ

1 min read
Spread the love

റിയാദ്: സൗദി അറേബ്യ വേറിട്ട പാതയിൽ സഞ്ചരിക്കുകയാണ്. ജോലി തേടി സൗദിയിലേക്ക് എത്തുന്നവരുടെ എണ്ണം കൂടുമെന്നാണ് വിവരം. നവീന ആശയങ്ങൾ വികസിപ്പിച്ച് കൂടുതൽ ആനന്ദ-ആഘോഷ കേന്ദ്രങ്ങൾ പണിയുകയാണ് സൗദി. എണ്ണ വരുമാനത്തിന് പുറമെയുള്ള ആദായമാണ് ലക്ഷ്യമിടുന്നത്. റിയാദിലെ ഖിദ്ദിയ നഗരത്തിൽ സ്ഥാപിക്കുന്ന ഇ-സ്‌പോർട്‌സ് കേന്ദ്രം വളരെ വ്യത്യസ്തമാണ്.ഖിദ്ദിയയിൽ ഇ-സ്‌പോർട്‌സ് ഡിസ്ട്രിക്റ്റും ഗെയിമിങും ആരംഭിക്കുകയാണ് സൗദി.

വിനോദത്തിന് മാത്രമായി ഒരു മഹാനഗരം ഒരുങ്ങുകയാണിവിടെ. അഞ്ച് ലക്ഷം ചരുരശ്ര മീറ്ററിലാണ് ഗെയിമിങ് ഡിസ്ട്രിക്റ്റ് വരുന്നത്. 25 ഇ-സ്‌പോർട്‌സ് ടീമുകൾക്ക് ഒരേ സമയം മാറ്റുരയ്ക്കാവുന്ന കേന്ദ്രം. 30 വീഡിയോ ഗെയിം കമ്പനികളുടെ മേഖലാ ആസ്ഥാനം ഇനി മുതൽ ദുബായിൽ ആയിരിക്കും. 2030 ആകുമ്പോഴേക്കും വർഷത്തിൽ ഒരു കോടി സന്ദർശകരെ ആകർഷിക്കാൻ പര്യാപ്തമായ കേന്ദ്രമായി ഖിദ്ദിയ വിനോദ നഗരം മാറുമെന്നാണ് ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനി (ക്യുഐസി) യുടെ വിലയിരുത്തൽ.

ഇലക്ട്രോണിക് ഗെയിമുകൾക്കുള്ള ആഗോള വേദി ഖിദ്ദിയയിൽ ഒരുക്കുന്നത് സംബന്ധിച്ച് ആഴ്ചകൾക്ക് മുമ്പാണ് സൗദി അറേബ്യ പ്രഖ്യാപനം നടത്തിയത്.നാല് ഇ-സ്‌പോർട്‌സ് വേദികൾ ഇവിടെയുണ്ടാകുമെന്ന് ദി നാഷണൽ റിപ്പോർട്ട് ചെയ്യുന്നു. 73000 ഇരിപ്പിടങ്ങളുണ്ടാകും. ലോകത്തെ പ്രധാന ഇ-സ്‌പോർട്‌സ് ഇവന്റുകൾ സംഘടിപ്പിക്കുക ഇനി ഖിദ്ദിയയിലായിരിക്കും.

സന്ദർശകർക്കും സ്വദേശികൾക്കും ഒരുപോലെ നവ്യാനുഭവം പകരുന്നതാകും ഖിദ്ദിയയിലെ വിനോദ നഗരമെന്ന് ക്യുഐസി എംഡി അബ്ദുല്ല അൽ ദാവൂദ് പറഞ്ഞു. ഓൺലൈൻ ഗെയിമിങ് വ്യവസായത്തെ പ്രോൽസാഹിപ്പിക്കുകയാണ് ഖിദ്ദിയ നവീകരിക്കുന്നതിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഒപ്പം ഇ-സ്‌പോർട്‌സിന്റെ ആഗോള ഹബ്ബായി മാറുക എന്ന ലക്ഷ്യവുമുണ്ട്.

സൗദി അറേബ്യയുടെ വരുമാനത്തിൽ വലിയ സംഭാവന ചെയ്യാൻ വിനോദ കേന്ദ്രത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ ഈ മാസം ആദ്യത്തിലാണ് ഖിദ്ദിയ ഉദ്ഘാടനം ചെയ്തത്. റിയാദിനോട് ചേർന്നാണ് ഖിദ്ദിയ വിനോദ നഗരം ഒരുക്കുന്നത്.

സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ വിഷൻ 2030ന്റെ ഭാഗമാണ് വിനോദ നഗരവും. എണ്ണയ്ക്ക് പുറമെയുള്ള ആദായ മാർഗങ്ങൾ നേടുകയാണ് ഈ വിഷന്റെ പ്രധാന ലക്ഷ്യം. ഒപ്പം യുവജനങ്ങൾക്ക് ജോലി ഉറപ്പാക്കലും.

You May Also Like

More From Author

+ There are no comments

Add yours