ദുബായ്: ദുബായിൽ നിന്നും ഷിപ്പിൽ കടത്തുകായായിരുന്ന 234,000 ട്രമഡോൾ ഗുളികകൾ കസ്റ്റംസ് പിടിച്ചെടുത്തു. ജബൽ അലിയിലെയും ടീകോമിലെയും ഉദ്യോഗസ്ഥർ ഷിപ്പിൽ പരിശോധനയുടെ ഭാഗമായി സ്‌കാൻ ചെയ്തപ്പോഴാണ് ഗുളികകൾ കണ്ടെത്തിയതെന്ന് കസ്റ്റംസ് സർവീസ് ഞായറാഴ്ച പറഞ്ഞു.
കൂടുതൽ പരിശോധനയിൽ വേദനസംഹാരിയുടെ ശേഖരം തൂവാലയുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഒരു ഏഷ്യൻ രാജ്യത്ത് നിന്നാണ് കയറ്റുമതി വന്നതെന്ന് ദുബായ് കസ്റ്റംസ് പറഞ്ഞു, എന്നാൽ അത് രാജ്യം തിരിച്ചറിയുകയോ പിടിച്ചെടുക്കലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കസ്റ്റംസ് പുറത്ത് വിടുകയോ ചെയ്തിട്ടില്ല.
മയക്കുമരുന്ന്, അവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ, ആരോഗ്യപരമായ അപകടങ്ങൾ എന്നിവ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിൽ ദുബായ് അന്താരാഷ്ട്ര മാതൃകയായി മാറിയെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറലും പോർട്ട്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ ചീഫ് എക്‌സിക്യൂട്ടീവുമായ അഹമ്മദ് മുസാബിഹ്(Ahmed Musabih) പറഞ്ഞു.
നിരോധിത ലഹരിവസ്തുക്കളുടെ ആസക്തിയിൽ നിന്നും ദൂഷ്യഫലങ്ങളിൽ നിന്നുമൊക്കെ സമൂഹത്തെ സംരക്ഷിക്കാൻ ദുബായ് കസ്റ്റംസ് പ്രതിജ്ഞാബദ്ധമാണെന്ന് സീ കസ്റ്റംസ് മാനേജ്‌മെൻ്റ് ആക്ടിംഗ് ഡയറക്ടർ റാഷിദ് അൽ സുവൈദിയും(Rashid Al Suwaidi) പറഞ്ഞു.
കള്ളക്കടത്തുകാരുടെ വിവിധ രീതികൾ പരിഗണിച്ച്, കള്ളക്കടത്ത് ശ്രമങ്ങൾ കണ്ടെത്തുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ജീവനക്കാരെ പരിശീലിപ്പിക്കുന്നതിലും സജ്ജമാക്കുന്നതിലും വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും, അദ്ദേഹം കൂട്ടിചേർത്തു.
ദുബൈ കസ്റ്റംസ് കള്ളക്കടത്ത് തടയാൻ അത്യാധുനിക നടപടികൾ വിന്യസിച്ചിട്ടുണ്ട്. സംശയാസ്പദമായ ചരക്കുകൾ തിരിച്ചറിയുന്നതിനുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, എക്സ്-റേ – സ്കാനിംഗ് വഴി കണ്ടെത്തൽ, പ്രത്യേക പരിശീലനം ലഭിച്ച കെ9 ഡോഗ് യൂണിറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഉദാഹരണത്തിന്, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ഒരു ദുബായ് കസ്റ്റംസ് ടാസ്‌ക് ഫോഴ്‌സ് രാജ്യത്തേക്ക് 6.2 മില്യൺ ദിർഹം വരുന്ന 200,000 ഡോസ് മയക്കുമരുന്ന് കടത്താനുള്ള പദ്ധതി പരാജയപ്പെടുത്തി.
+ There are no comments
Add yours