ദുബായ്: തുറമുഖത്ത് കാർഗോയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 147.4 കിലോഗ്രാം മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും ദുബായ് കസ്റ്റംസ് പിടികൂടി. നൂതന സ്ക്രീനിങ് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാൻസിറ്റിങ് ഷിപ്പ്‌മെൻറിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
എലൈറ്റ് കെ 9 യൂണിറ്റിലെ ഡിറ്റക്ഷൻ നായ്ക്കളുടെ സഹായത്തോടെയാണ് ദുബായ് കസ്റ്റംസ് മയക്കുമരുന്നിൻറെ സാന്നിധ്യം സ്ഥിരീകരിച്ചത്. ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രകടിപ്പിച്ച പ്രൊഫഷണലിസത്തെയും ജാഗ്രതയെയും തുറമുഖ, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായം അഭിനന്ദിച്ചു.
ഒരു കപ്പലിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഗുളികകളുൾപ്പെടെയുളള ലഹരിമരുന്നുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കപ്പലിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കളളക്കടത്ത് അധികൃതർ തിരിച്ചറിയുകയായിരുന്നു തുടർന്ന് കപ്പൽ കസ്റ്റംസ് കൂടുതൽ പരിശോധനക്ക് വിധേയമാക്കി.
ലഹരിമരുന്ന് മണം പിടിച്ച് കണ്ടെത്താൻ കെ-9 യൂണിറ്റിന്റെ സഹായവും തേടിയിരുന്നു. 147.4 കിലോഗ്രാം മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കളളക്കടത്ത് തിരിച്ചറിഞ്ഞ് തടഞ്ഞതിൽ ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രകടിപ്പിച്ച പ്രൊഫഷണലിസത്തെയും ജാഗ്രതയെയും തുറമുഖ, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായം, പ്രശംസിച്ചു.
മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതിനായി ഏറ്റവും നൂതനവും സ്മാർട്ടുമായ സാങ്കേതിക വിദ്യകളാണ് ദുബൈ കസ്റ്റംസ് ഉപയോഗിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
+ There are no comments
Add yours