ദുബായ്: ദുബായിൽ ഒട്ടക ട്രക്കിംഗിന്റെ ഭാഗമായി എത്തിയ സഞ്ചാരികളെ നേരിൽ കണ്ട് അഭിനന്ദിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid Al Maktoum)
അബുദാബിയിലെ അരാദ മേഖലയിൽനിന്ന് തുടങ്ങി യു.എ.ഇ. മരുഭൂമിയിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാണ് 16 രാജ്യങ്ങളിൽ നിന്നുള്ള 16 അംഗ സംഘം ദുബായിലെത്തിയത്. 12 ദിവസം തുടർച്ചയായി 557 കിലോമീറ്ററോളം സംഘം സഞ്ചരിച്ചു. ദുബായ് ഗ്ലോബൽ വില്ലേജിലായിരുന്നു പരിപാടിയുടെ സമാപനം.
സൗദി അറേബ്യ, ഈജിപ്ത്, യെമൻ, ഫ്രാൻസ്, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, ബെൽജിയം, ജർമ്മനി, ഓസ്ട്രിയ, യെമൻ, ഇന്ത്യ, ചൈന, ഓസ്‌ട്രേലിയ, മെക്സിക്കോ, റഷ്യ, ബെലാറസ്, യുഎഇ(Saudi Arabia, Egypt, Yemen, France, Italy, the United Kingdom, Belgium, Germany, Austria, Yemen, India, China, Australia, Mexico, Russia, Belarus and the UAE) എന്നിവയുൾപ്പെടെ 16 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 37 പേർ പര്യവേഷണത്തിൽ പങ്കെടുത്തു.
സഹിഷ്ണുത, ധാരണ, സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ കാഴ്ചപ്പാടിലും നിർദ്ദേശങ്ങളിലും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരമൊരു യാത്രയ്ക്ക് ഈ സംഘം എത്തിയത്.
+ There are no comments
Add yours