ജിസാൻ: തെക്ക്-പടിഞ്ഞാറൻ സൗദി അറേബ്യയിലെ ഒരു പ്രദേശത്ത് പലചരക്ക് കടയിലേക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് കയറി അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.
ജിസാൻ പ്രവിശ്യയിലെ സാംതാഹ് നഗരത്തിലെ കടയുടെ ഗ്ലാസ് കാർ പെട്ടെന്ന് ഇടിച്ചുകയറിയതോടെ തകർന്നു. കടയ്ക്കുള്ളിലെ തൊഴിലാളിയെ ഇടിക്കുകയും ചെയ്യ്തു. എന്നാൽ ഇയാൾ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
ഒരു സ്ത്രീയാണ് കാർ ഓടിച്ചിരുന്നതെന്ന് ലഭ്യമായ വിവരങ്ങൾ സൗദി ന്യൂസ് പോർട്ടൽ അൽ മർസ്ദ് റിപ്പോർട്ട് ചെയ്തു. അപകടത്തിൻ്റെ കൃത്യമായ തീയതി വ്യക്തമല്ല. അധികൃതരുടെ ഭാഗത്തുനിന്നും ഒരു അഭിപ്രായവും സംഭവത്തിൽ ഉണ്ടായിട്ടില്ല.
— فيديوهات منوعة (@SelaElnagar) April 1, 2024
ഫെബ്രുവരിയിൽ, തലസ്ഥാനമായ റിയാദിന് തെക്ക് സൗദി നഗരമായ അൽ ഖർജിൽ സമാനമായ അപകടമുണ്ടായതായി സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ പറയുന്നു.
ഒരു നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ മറ്റൊരു വീഡിയോയിൽ, ഒരു വനിതാ ഡ്രൈവർ വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും നഗരത്തിലെ ഒരു നടപ്പാതയിൽ ഇരിക്കുകയായിരുന്ന നിരവധി സ്ത്രീകളെ ഇടിച്ചു വീഴ്ത്തുന്നതായും കാണിക്കുന്നു.
അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റതായും ഡ്രൈവറെ അന്വേഷണത്തിനായി റഫർ ചെയ്തതായും സൗദി ട്രാഫിക് അധികൃതർ അന്ന് പറഞ്ഞു.
2018 ൽ, രാജ്യം അതിൻ്റെ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുവാദം നൽകി, രാജ്യത്തെ വൻ മാറ്റങ്ങളുടെ ഭാഗമായി പതിറ്റാണ്ടുകളായി സ്ത്രീകൾ വാഹനമോടിക്കുന്നതിനുള്ള വിലക്ക് അങ്ങനെയാണ് അവസാനിച്ചത്.
ചരിത്രപരമായ നീക്കം രാജ്യത്തെ കാർ വിപണിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യ്തു. കഴിഞ്ഞ വർഷം സൗദി അറേബ്യയിലെ കാർ വിൽപ്പന ഏകദേശം 730,000 ആയി ഉയർന്നു, അതിൽ 30% സ്ത്രീകളാണ് വാങ്ങിയതെന്ന് വിദഗ്ധർ പറഞ്ഞു. ഈ വർഷം രാജ്യത്ത് വിൽപ്പന 870,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകുന്നതിന് മുമ്പ് നടത്തിയ പ്രവചനങ്ങളെ മറികടന്നാണ് വാഹന വിൽപ്പന നടന്നതെന്നും അവർ കൂട്ടിച്ചേർത്തു.
2025-ഓടെ ആ വിൽപ്പന 577,000 ആയി ഉയരുമെന്നായിരുന്നു പ്രതീക്ഷ. എന്നിരുന്നാലും, 2022-ലെ യഥാർത്ഥ കണക്കുകൾ ഈ പ്രവചനങ്ങളെ ഇതിനകം മറികടന്നു, ആ വർഷത്തെ വിൽപന 675,000 കാറുകളിൽ എത്തി.
പൊതുവേ, ആഗോള പാൻഡെമിക് നിയന്ത്രണങ്ങൾ കാരണം രണ്ട് വർഷത്തെ മാന്ദ്യവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും മാറ്റിക്കൊണ്ട് രാജ്യത്ത് കാറുകളുടെ ആവശ്യം വർദ്ധിച്ചു.
+ There are no comments
Add yours