ഡിജിറ്റൽ ഡിസ്ട്രാക്ഷനോ അതോ മികച്ച പഠനമോ? വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്കയെന്ന് യു.എ.ഇ

1 min read
Spread the love

ആളുകളുടെ ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജോലിസ്ഥലം മുതൽ വീടുകളും ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസം പോലും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇക്കാലത്ത് യുഎഇയിൽ ഉടനീളമുള്ള സ്കൂളുകളിൽ നീളമുള്ള പുസ്തകങ്ങളും നോട്ടുബുക്കുകളും നിറച്ച സ്കൂൾ ബാഗ് അസാധാരണമായ സംഭവമായി മാറുകയാണ്. ഭൂരിഭാഗം വിദ്യാർഥികളും നോട്ടുബുക്കിനും സ്കൂൾ ബാഗിനും പകരം ഇപ്പോൾ കയ്യിൽ ഒരു ടാബ്ലറ്റോ ലാപ്ടോപ്പ് കരുതുന്നു.

യുഎഇയിലെ അപ്ലൈഡ് ടെക്നോളജി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അബ്ദുൽ റഹ്മാൻ ജമാൽ എന്ന വിദ്യാർത്ഥി ഡിജിറ്റൽ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചു.

” ഞങ്ങൾ പണ്ട് സ്കൂളിലേക്ക് പതിനായിരക്കണക്കിന് പുസ്തകങ്ങൾ കൊണ്ടുപോകുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ പുസ്തകങ്ങളെല്ലാം കംപ്രസ്സ് ചെയ്ത ആപ്ലിക്കേഷനിലാണ്. ഞങ്ങളുടെ ഡിജിറ്റൽ പഠനത്തിലൂടെ ഞങ്ങൾക്ക് പഠനാവശ്യത്തിനുള്ള ഫോട്ടോകളും മറ്റു ഡോക്യുമെന്റുകളും ഉടനടി ക്ലാസ്സിൽ ഇരുന്നു തന്നെ ടാബിലോ ലാപ്ടോപ്പിലോ നോക്കുവാനും സജീവമായ ചർച്ചകൾ നടത്താനും സാധിക്കുന്നു.”

യുഎഇ പോലുള്ള പല രാജ്യങ്ങളിലും കോവിഡ് മേക്കിനു ശേഷം 2020 മുതൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം 99% വിദ്യാർത്ഥികളിൽ വർദ്ധിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. വിദ്യാർത്ഥികളുടെ ഇത്തരം പരാമർശങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നതും അത് തന്നെയാണ്.

സാങ്കേതികവിദ്യ തീർച്ചയായും വിദ്യാഭ്യാസത്തെ രൂപപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ക്ലാസ്റൂമിൽ അതിൻ്റെ ആധിപത്യം കൊണ്ട് ചില ദോഷങ്ങളുമുണ്ട്, പ്രോഗ്രാം ഫോർ ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് അസസ്മെൻ്റ് (പിസ) റിപ്പോർട്ട് പ്രകാരം ചില വിദ്യാർത്ഥികൾക്ക് കുറഞ്ഞ അക്കാദമിക് പ്രകടനങ്ങൾ ഉണ്ടാകാൻ കാരണം ഡിജിറ്റൽ ഉപയോ​ഗമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് ആശങ്കയുണ്ടാക്കുന്ന ഒന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ക്ലാസിൽ എല്ലാ ദിവസവും ഞങ്ങൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്നും – ഇത് പുസ്തകങ്ങൾ, അസൈൻമെൻ്റുകൾ, കുറിപ്പുകൾ എന്നിവയിലൂടെ ഞങ്ങൾക്ക് പഠനം എളുപ്പമാക്കുന്നു എന്നുമാണ് വിദ്യാർത്ഥികളിൽ ചിലർ പറയുന്നത്.

കാലക്രമേണ സാക്ഷരത കുറയുകയും മെഷീൻ ലേണിംഗും AI (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) യുടെ ഉയർച്ചയും കാരണം, നമ്മൾ മനുഷ്യത്വം നഷ്ടപ്പെടുന്നതിൻ്റെ വക്കിൽ ആണോ എന്ന വലിയ ചോദ്യം ചോദിക്കുന്ന വിദ്യാർത്ഥികളുമുണ്ട്.

You May Also Like

More From Author

+ There are no comments

Add yours