യു.എ.ഇ: യു എ ഇയിലെ 45 ശതമാനം പേരും സെക്കൻഡ് ഹാൻഡ് വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നാണ് എറ്റവുമൊടുവിൽ പുറത്തുവന്ന സർവേകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ പണപ്പെരുപ്പം മൂലമുള്ള ജീവിതച്ചെലവ് വർധിക്കുന്നതിന്റെ സൂചന കൂടിയാണിത്.
സെക്കൻഡ് ഹാൻഡ് കടകൾ പുരാവസ്തുക്കളുടെ കേന്ദ്രങ്ങളും സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ആശ്രയവുമാണെന്ന കാഴ്ചപ്പാടുകൾ മാറിത്തുടങ്ങിയെന്ന് വേണം യു എ ഇയിലെ ഈ മാറ്റങ്ങളിൽനിന്ന് മനസിലാക്കാൻ. ജീവിതച്ചെലവുകളിൽ സന്തുലിതാവസ്ഥ കൊണ്ടുവരുന്നതിന്റെ ഭാഗമായി ആളുകൾ സെക്കൻഡ് ഹാൻഡ് സ്റ്റോറുകളിൽ കയറി സാധനങ്ങൾ വാങ്ങാൻ തുടങ്ങുന്നു.
ദുബായ് ദേരയിൽ ഇത്തരം സെക്കൻഡ്ഹാൻഡ് കടകളിൽ വലിയ ആൾത്തിരക്കാണ് ഇപ്പോഴുള്ളത്. “ഉകായ് ഉകായ്”(Ukay-Ukay) എന്നാണ് ഇത്തരം സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന സ്ഥലങ്ങൾക്ക് ഫിലിപ്പീൻസിൽ പറയുന്നത്.
ഗൾഫ് രാജ്യങ്ങളിലുള്ള ഫിലിപ്പീൻസ് വംശജർക്കിടയിൽ ഇത്തരം കടകൾക്ക് വലിയ സ്വീകാര്യതയുണ്ട്. ഇപ്പോൾ റഷ്യ, ഈജിപ്ത്, ഇറാൻ, ഇന്ത്യ, പാകിസ്താൻ, കെനിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും അറബികളും വരെ ഇത്തരം കടകളെ സ്വീകരിച്ചുതുടങ്ങിയെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.
പ്രായോഗിക ഫാഷൻ സെൻസ്
ബ്രാൻഡഡ് വസ്ത്രങ്ങൾ പുതിയത് വാങ്ങുന്നതിനേക്കാൾ എത്രയോ ലാഭത്തിൽ ഇഷ്ട ഫാഷനിലുള്ള സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ വാങ്ങാം. അതുകൊണ്ടുതന്നെ ഫാഷൻ പിന്തുടരുന്നവരുടെ പ്രധാനകേന്ദ്രമാണ് ഇത്തരം സെക്കൻഡ് ഹാൻഡ് വസ്ത്രാലയങ്ങൾ. ഇത്രയും വിലപിടിപ്പുള്ള ബ്രാൻഡഡ് വസ്ത്രങ്ങൾ ഇത്ര വിലക്കുറവിൽ തങ്ങൾ ഇവിടെ നിന്നല്ലാതെ മറ്റെവിടെ ചെന്ന് വാങ്ങുന്നുമെന്നാണ് ഇവർ ചോദിക്കുന്നത്.
അതുകൊണ്ട് തന്നെ ഇത്തരം കടകൾ തേടി യു.എ.ഇ നിവാസികൾ പോകുന്നത് സാമ്പത്തികം മാത്രം കരുതിയല്ല. ഫാഷനും കൂടി ലക്ഷ്യമിട്ടു കൊണ്ടാണ്.
കടകളിൽനിന്ന് അഞ്ച് ദിർഹം നൽകി വാങ്ങുന്ന വസ്ത്രങ്ങൾ 10 ദിർഹത്തിന് മറിച്ചുവിറ്റാണ് പലരും ലാഭമുണ്ടാക്കുന്നത്. ബ്രാൻഡഡ് വസ്ത്രങ്ങളിൽ നിന്നാണ് ഈ സാധ്യത ആളുകൾ മനസിലാക്കിയത്.
വലിയ മാളുകളിൽനിന്നും ഔട്ട്‌ലെറ്റുകളിൽനിന്നും നിസാര കാരണങ്ങൾ കൊണ്ട് എടുത്തുമാറ്റുന്ന വസ്ത്രങ്ങളും അമേരിക്കയിൽനിന്നും കാനഡയിൽ നിന്നുമുള്ള സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളുമാണ് മിക്കവാറും ഇത്തരം കടകളിൽ എത്തുന്നത്. കച്ചവടം വലിയ ലാഭത്തിലാണെന്ന് കട ഉടമകൾ തന്നെ പറയുന്നു
+ There are no comments
Add yours