അബുദാബി: എണ്ണ ഇതര മേഖലകളുടെ മികച്ച പ്രകടനം മൂലം 2024ൽ യു.എ.ഇയിൽ ശമ്പളം 4.5 ശതമാനം വർധിക്കുമെന്ന് പ്രതീക്ഷ. ‘സാലറി ഗൈഡ് യു.എ.ഇ 2024’ എന്ന പേരിൽ ആഗോള റിക്രൂട്ട്മെന്റ് ആന്റ് എച്ച്ആർ കൺസൾട്ടൻസി കൂപ്പർ ഫിച്ച്(Global recruitment and HR consultancy Cooper Fitch) പുറത്തിറക്കിയ പുതിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്.
സർവേ പ്രകാരം രാജ്യത്തെ 53 ശതമാനം കമ്പനികളും അവരുടെ ജീവനക്കാരുടെ ശമ്പളം അടുത്ത വർഷം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നു. 39 ശതമാനത്തിലധികം സ്ഥാപനങ്ങൾ ശമ്പളം അഞ്ച് ശതമാനം വരെയാണ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നത്. പത്തിലൊന്ന് സ്ഥാപനങ്ങളും 6 മുതൽ 9 ശതമാനം വരെ വേതനം ഉയർത്തും. പത്ത് ശതമാനമോ അതിനു മുകളിലോ ശമ്പളം വർധിപ്പിക്കാൻ അഞ്ച് ശതമാനം സ്ഥാപനങ്ങൾ തയ്യാറാണെന്നും സർവേ വെളിപ്പെടുത്തുന്നു.
മികച്ച പ്രതിഭകളുടെ ആവശ്യകത വർധിച്ചിട്ടും 21 ശതമാനത്തിലധികം കമ്പനികൾ 2024-ൽ ശമ്പളം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 25 ശതമാനത്തിലധികം തൊഴിലുടമകൾക്കും വരും വർഷത്തിൽ തങ്ങളുടെ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ പദ്ധതിയില്ലെന്നും സർവ്വേയിൽ പറയുന്നു.
+ There are no comments
Add yours