യു.എ.ഇ: യു.എ.ഇയിലേക്ക് അനധികൃതമായി രണ്ടുപേരെ കടത്താൻ ശ്രമം. എസ്.യു.വി വാഹനത്തിന്റെ അടിഭാഗത്ത് അപകടകരമായ രീതിയിൽ കിടത്തിയാണ് കടത്താൻ ശ്രമിച്ചത്.
ഷാർജ തുറമുഖം, കസ്റ്റംസ്, ഫ്രീ സോൺ അതോറിറ്റി കഴിഞ്ഞയാഴ്ച ഒമാൻ അതിർത്തിയിൽ എക്സ്-റേ സ്കാനർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഈ അനധികൃത ശ്രമം കണ്ടെത്തിയത്. വാഹനത്തിലെ എക്‌സ്‌ഹോസ്റ്റ് പൈപ്പിന് മുകളിൽ ഒരാൾക്ക് അകത്ത് ഒളിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഇരുമ്പ് പെട്ടികൾ സ്ഥാപിച്ചിരുന്നു.
പതിവ് ചെക്കിംഗുമായി ബന്ധപ്പെട്ട വാഹന സ്കാനിംഗ് നടത്തുമ്പോഴാണ്, എസ്.യു.വിക്കടിയിൽ മനുഷ്യശരീരം സ്കാനിംഗിൽ തെളിഞ്ഞത്. ഉടൻ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ വാഹനത്തിന്റെ അടിഭാഗം പൊളിച്ച് പരിശേധന നടത്തി.
വെള്ള നിറത്തിലും, ചാര നിറത്തിലുമുള്ള രണ്ട് എസ്.യു.വികളിൽ നിന്നായി രണ്ട് പേരെയാണ് ഇത്തരത്തിൽ പിടിക്കൂടിയത്. രണ്ടുപേർക്കും രാജ്യത്ത് കടക്കുന്നതിനാവശ്യമായ യാതൊരു വിധ രേഖകളും ഉണ്ടായിരുന്നില്ല. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിനും, സഹായിച്ചതിനും രണ്ട് പേരെയും എസ്.യു.വി ഡ്രൈവർമാരെയും അറസ്റ്റ് ചെയ്യതു.
അതേസമയം പിടിക്കപ്പെട്ട രണ്ടുപേരും ഏത് രാജ്യക്കാരാണെന്നോ, എങ്ങനെ എത്തി എന്നത് സംബന്ധിച്ചുള്ള യാതൊരു വിവരങ്ങളും ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടില്ല. നുഴഞ്ഞുകയറ്റ പ്രവർത്തനങ്ങൾ ഷാർജ കസ്റ്റംസിന്റെ ഏറ്റവും ഗുരുതരമായ ആശങ്കകളിലൊന്നാണെന്ന് അതോറിറ്റിയിലെ ടെർമിനൽസ് ആൻഡ് ബോർഡർ പോയിന്റ് അഫയേഴ്സ് ഡയറക്ടർ മുഹമ്മദ് അൽ റൈസി(Mohammed Al Raisi, പറഞ്ഞു.
2019ൽ 41 ഇരകൾ ഉൾപ്പെട്ട 23 മനുഷ്യക്കടത്ത് കേസുകൾ പ്രോസിക്യൂട്ടർമാർ കണ്ടെത്തിയതായി യു.എ.ഇയുടെ മനുഷ്യക്കടത്ത് റിപ്പോർട്ട് കാണിക്കുന്നു. 2018ൽ രേഖപ്പെടുത്തിയ 53 കേസുകളിൽ നിന്ന് 30 ശതമാനം കുറവാണിത്.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത 67 പേരെ യു.എ.ഇ കോടതിയിൽ പ്രോസിക്യൂഷനിലേക്ക് കൊണ്ടുപോയി.
കുറ്റക്കാരായവർക്ക് ജീവപര്യന്തം മുതൽ നാടുകടത്തൽ വരെയുള്ള ശിക്ഷകൾ ലഭിച്ചു.
+ There are no comments
Add yours