അബുദാബി: അബുദാബിയിൽ നിർമിക്കുന്ന കൂറ്റൻ ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും എന്ന റിപ്പോർട്ടകൾ പുറത്തുവരുന്നുണ്ട്. ഫെബ്രുവരിയിൽ ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകും . പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുക്കും എന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തകളും പല കോണുകളിൽ നിന്നും വരുന്നുണ്ട്.
700 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന് 1000 വർഷത്തെ നിലനിൽപ്പുണ്ടെന്നാണ് കണക്ക്. പിങ്ക് മണൽക്കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ അവസാനഘട്ട നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ഉദ്ഘാടനം അടുത്ത വർഷം 2024 ഫെബ്രുവരി 18 ന് നടത്താനാണ് ഉദ്ദേശിക്കുന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് പിന്നിൽ ബാപ്സ് സംഘടന എന്നറിയപ്പെടുന്ന ‘ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണൻ സൻസ്ത’(Bochasanvasi Akshara Purushottam Swaminarayanan Sanstha) എന്ന ഹിന്ദു വിഭാഗമാണ് .
+ There are no comments
Add yours