ഷാർജ: നടപ്പുസാമ്പത്തിക വർഷത്തേക്കുള്ള വാർഷികബജറ്റിന് യു.എ.ഇ. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. 4083 കോടി ദിർഹത്തിന്റെ പൊതുബജറ്റിനാണ് അംഗീകാരംനൽകിയത്.
കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് ഇത്തവണ അഞ്ചുശതമാനം വർധനവുണ്ട്. സാമ്പത്തിക സുസ്ഥിരത കൈവരിക്കുക, മാന്യമായ ജീവിതം ഉറപ്പാക്കുക, സാമൂഹിക സുരക്ഷിതത്വം എന്നിവക്കായുള്ള ഷാർജയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ബജറ്റാണിത്.
പുതിയബജറ്റ് സർക്കാർ വകുപ്പുകളെ ശാക്തീകരിക്കുകയും അവരുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു.
വിവിധ സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ എമിറേറ്റിന്റെ മത്സരശേഷി വർധിപ്പിക്കുന്നതിന് ബജറ്റ് ഊന്നൽ നൽകുന്നുണ്ടെന്ന് ഷാർജ ധനകാര്യവകുപ്പ് മേധാവി ശൈഖ് മുഹമ്മദ് ബിൻ സൗദ് അൽ ഖാസിമി ചൂണ്ടിക്കാട്ടി.
+ There are no comments
Add yours