വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ 400 ദിർഹം പിഴ – ദുബായ്

0 min read
Spread the love

ദുബായ്: ദുബായിൽ റോഡപകടങ്ങൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ നിയമം പാസാക്കിയിരിക്കുകയാണ് ദുബായ് ആർടിഎ. 2024 ൽ വാഹനാപകടങ്ങൾ രാജ്യത്ത് കുറയ്ക്കാനാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് പുതുവത്സരം ആരംഭിക്കാൻ അധികാരികൾ വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിച്ചിട്ടുണ്ട്.

പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ അവരുടെ കാർ സീറ്റുകളിൽ കുട്ടികൾ സുരക്ഷിതമായി ഇരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. “സുരക്ഷയാണ് ഞങ്ങളുടെ മുൻ‌ഗണന, അത് രക്ഷിതാക്കളെന്ന രീതിയിൽ നിങ്ങൽ ഉറപ്പ് വരുത്തണമെന്നും കുഞ്ഞുങ്ങളുടെ ക്ഷേമം സംരക്ഷിക്കുന്നത് അവരുടെ കാർ സീറ്റുകളിൽ സുരക്ഷിതമായി ഇരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെയാവണമെന്നും,” ദുബായ് പോലീസ് അവരുടെ എക്സ് പോസ്റ്റിൽ പറയുന്നു.

12 വയസും അതിൽ താഴെയുമുള്ള കുട്ടികളും 13 വയസ്സിന് മുകളിലുള്ളവരും കാർ സീറ്റിൽ നിയമങ്ങൾ പാലിച്ച് ഇരിക്കണമെന്നും മുന്നറിയിപ്പുണ്ട്. 33% രക്ഷിതാക്കളും യാത്ര ചെയ്യുന്ന സമയത്ത് കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ രീതിയിലല്ല സീറ്റുകൾ വാഹനങ്ങളിൽ ക്രമീകരിച്ചിരിക്കുന്നത് എന്ന് പോലീസ് കണ്ടെത്തി.

യുഎഇയിൽ, കാറിലെ എല്ലാ യാത്രക്കാരും പിൻസീറ്റിൽ ഇരിക്കുന്നവരുൾപ്പെടെ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതുണ്ട്, അത് പരാജയപ്പെട്ടാൽ വാഹനത്തിന്റെ ഡ്രൈവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. നാലു വയസ്സുവരെയുള്ള കുട്ടികൾക്ക് ചൈൽഡ് സേഫ്റ്റി സീറ്റ് നൽകണം എന്നതും ദുബായ് ആർടിഎ നിർബന്ധമാക്കി.

You May Also Like

More From Author

+ There are no comments

Add yours