യുഎഇയിൽ നടക്കുന്ന കോപ്-28 ഉച്ചകോടിയിൽ ലോകത്തിന് മുന്നിൽ ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റിവ് അവതരിപ്പിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോക നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റിവ് വിശദീകരിച്ചത്. കാർബൺ ആഗിരണ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഗ്രീൻ ക്രെഡിറ്റ് സംരംഭമെന്ന് അദ്ദേഹം വിശദീകരിച്ചു. 200 രാജ്യങ്ങൾ, ഏഴായിരം പ്രതിനിധികൾ, പ്രകൃതിയെ തിരിച്ചുപിടിക്കുകയെന്ന ഒറ്റ ലക്ഷ്യം.
വിവിധ തരത്തിലുള്ള പരിസ്ഥിതി സൗഹൃദ – സംരക്ഷണ പ്രവർത്തനങ്ങൾക്ക് വിപണി അടിസ്ഥാനമാക്കി പ്രോത്സാഹനം നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജലസംരക്ഷണവും വനവൽക്കരണവുമാണ് സംരംഭത്തിന്റെ പ്രധാന മുൻഗണനകൾ.
“വ്യക്തികൾ, കമ്യൂണിറ്റികൾ, സ്വകാര്യമേഖലാ വ്യവസായങ്ങൾ, കമ്പനികൾ തുടങ്ങി വിവിധ മേഖലകളിലെ സ്വമേധയാ ഉള്ള പാരിസ്ഥിതിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള കമ്പോള അധിഷ്ഠിത സംവിധാനം,” എന്നാണ് പരിസ്ഥിതി മന്ത്രാലയം ഈ സംരംഭത്തെ നിർവചിച്ചത്.
പദ്ധതിക്കുകീഴിൽ, പ്രത്യേക പാരിസ്ഥിതിക പ്രവർത്തനങ്ങൾക്ക് ഗ്രീൻ ക്രെഡിറ്റുകൾ നൽകുകയും ഇവ വ്യാപാര ചരക്കുകളായി കണക്കാക്കുകയും ചെയ്യും.
+ There are no comments
Add yours