മസ്കറ്റ്: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ജർമൻ പ്രസിഡൻറ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയർ(Dr. Frank Walter Steinmeier) ഒമാനിൽനിന്നു മടങ്ങി.
ഒമാനുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തിയും ബന്ധങ്ങൾ വിപുലപ്പെടുത്തിയുമാണ് ഡോ. ഫ്രാങ്ക് വാൾട്ടർ മടങ്ങിയത്.ഒമാനിലെത്തിയ ജർമൻ പ്രസിഡൻറ് സുൽത്താൻ ഹൈതം ബിൻ താരിഖു(Haitham bin Tariq)മായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
ഇരുനേതാക്കളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും പൊതുതാൽപ്പര്യങ്ങളെക്കുറിച്ചും വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു. ജർമൻ പ്രസിഡൻറ് സുൽത്താനൊപ്പം ഖാബൂസ് ഗ്രാൻഡ് മോസ്‌ക്(Sultan Qaboos Grand Mosque) സന്ദർശിച്ചു.
വിവിധ ഒമാനി, ഇസ്‌ലാമിക വാസ്തുവിദ്യാ രൂപകല്പനകളെ അടിസ്ഥാനമാക്കിയാണ് മസ്ജിദ് നിർമ്മിച്ചതെന്ന് മസ്ജിദ് സൂക്ഷിപ്പുകാരും രാജകുടുംബാംഗങ്ങളും അദ്ദേഹത്തിന് വിശദീകരിച്ചു.
ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയറിനും ഭാര്യക്കും പ്രതിനിധി സംഘത്തിനും റോയൽ എയർപോർട്ടിൽ നൽകിയ യാത്രയയപ്പിന് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി(Syed Badr Hamad Albusaidi) നേതൃത്വം നൽകി.
+ There are no comments
Add yours